ന്യൂഡൽഹി: 2027-ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് പ്രവചിച്ച് ധനകാര്യ കമ്പനിയായ മോർഗൻ സ്റ്റാൻലി. നിക്ഷേപം, ജനസംഖ്യാശാസ്ത്രത്തിലെ നേട്ടങ്ങൾ, ഡിജിറ്റൽ സൗകര്യ വികസനം എന്നിവ വർധിപ്പിക്കുന്നതിനുള്ള നയങ്ങളിൽ മാറ്റം വരുത്തുന്നതോടെയാണ് സമ്പദ് വ്യവസ്ഥയിൽ വർദ്ധവുണ്ടാകുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.
വരുന്ന 10 വർഷത്തിനുള്ളിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) നിലവിലെ 3.4 ട്രില്യൺ ഡോളറിൽ നിന്ന് 8.5 ട്രില്യൺ ഡോളറായി വളരും. ഇന്ത്യ പ്രതി വർഷവും 400 ബില്യൺ ഡോളറിലധികം ജിഡിപി സൃഷ്ടിക്കും.ഇത് യുഎസിനെയും ചൈനയെയും മറികടക്കുമെന്നും മോർഗൻ സ്റ്റാൻലിയുടെ ഏഷ്യൻ സാമ്പത്തിക വിദഗ്ധനായ ചേതൻ അഹ്യ പറഞ്ഞു. ചരക്ക് സേവന നികുതി, കോർപ്പറേറ്റ് നികുതി നിരക്ക് വെട്ടിക്കുറയ്‌ക്കൽ, ഉൽപ്പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹന പദ്ധതികൾ തുടങ്ങിയതും മറ്റും നയമാറ്റങ്ങളുടെ തുടക്കമാണെന്നും ഇത്തരത്തിലുള്ള പദ്ധതികൾ വഴി സമ്പത്ത വ്യവസ്ഥയിൽ പുരോഗത്ി കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്പനികൾ തങ്ങളുടെ വിതരണ ശൃംഖലകൾ വിപുലീകരിക്കുമ്പോൾ ഇന്ത്യ അവരുടെ പ്രധാന തിരഞ്ഞെടുപ്പ് കേന്ദ്രമായി മാറുന്നു. മുപ്പത് വർഷമെടുത്താണ് 1991-ൽ മൊത്ത ആഭ്യന്തര ഉത്പാദനം 3 ട്രില്യണിലെത്തിയത്. എന്നാൽ നിലവിലെ വികസന പ്രവർത്തനങ്ങളനുസരിച്ച് ഏഴ് വർഷം കൊണ്ട് അടുത്ത 3 ട്രില്യൺ ജിഡിപി ഉയർത്താനാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
ഇന്ത്യയിലെ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഉൽപ്പാദന വളർച്ചാ വ്യത്യാസങ്ങളും ഇന്ത്യക്ക് അനുകൂലമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വരുന്ന ദശകത്തിൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി വളർച്ച ശരാശരി 6.5 ശതമാനമായിരിക്കുമെന്നും ചൈനയുടേത് ശരാശരി 3.6 ശതമാനമാകുമെന്നുമാണ് മോർഗൻ സ്റ്റാൻലിയുടെ വിലയിരുത്തൽ.
Comments