ലക്‌നൗ : ഉത്തർപ്രദേശിൽ ആയിരക്കണക്കിന് മദ്രസകൾ അനധികൃതമായി പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. 8500 ഓളം മദ്രസകളാണ് സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്നത്. ഇതിൽ 16 ലക്ഷത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. യുപി ബോർഡ് ഓഫ് മദ്രസ എഡ്യൂക്കേഷന്റെ അനുമതിയില്ലാതെയാണ് ഇവ പ്രവർത്തിക്കുന്നത്.
അനധികൃത മദ്രസകളുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴാണ് സംസ്ഥാനത്ത് 8,496 എണ്ണം രജിസ്റ്റർ പോലും ചെയ്തിട്ടില്ലെന്ന് കണ്ടെത്തുന്നത്. ഒക്ടോബറിൽ ഇത് 7,189 മദ്രസകളായിരുന്നു. ആകെയുള്ള 75 ജില്ലകളിലെ 60 ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകൾ മാത്രമേ ഇപ്പോൾ ലഭിച്ചിട്ടുള്ളൂ. ബാക്കി 15 ജില്ലകൾക്ക് ഈ മാസം 15 വരെ സമയം അനുവദിച്ച് നൽകിയിട്ടുണ്ട്. അതിന് മുന്നോടിയായി റിപ്പോർട്ട് സമർപ്പിക്കണം. സെപ്റ്റംബര് 10 നാണ് യുപി സർക്കാർ സർവ്വേ ആരംഭിച്ചത്.
ഇത് കൂടാതെ, ഏകദേശം 16,513 രജിസ്റ്റർ ചെയ്ത മദ്രസകൾ യുപി ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 560 മദ്രസകൾക്ക് യുപി സർക്കാരിൽ നിന്ന് ഗ്രാന്റ് ലഭിക്കുന്നു. ഈ മദ്രസകളിൽ 20 ലക്ഷത്തിലധികം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് നിരീക്ഷണം.
ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നിവ നൽകുന്നതിന് വേണ്ടിയാണ് ഉത്തർപ്രദേശ് സർക്കാർ മദ്രസ സർവേ നടത്താൻ തീരുമാനിച്ചത്. മദ്രസകളുമായി ബന്ധപ്പെട്ട് നടത്തിവരുന്ന ഭീകര പ്രവർത്തനങ്ങൾ തുടച്ചു നീക്കുകയാണ് ലക്ഷ്യം.
Comments