ഹൈദരാബാദ്: തെലങ്കാനയിൽ വിദ്യാർത്ഥിയെ മർദ്ദിക്കുകയും, ഭീഷണിപ്പെടുത്തി അള്ളാഹു അക്ബർ വിളിപ്പിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഷാൻകെർപള്ളിയിലെ ബിസിനസ്സ് സ്കൂളിലെ വിദ്യാർത്ഥികളെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഒളിവിൽ പോയ ഏഴ് പേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയെയാണ് പ്രതികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
നവംബർ ഒന്നിനായിരുന്നു സംഭവം. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ മുറിയിലേക്ക് അതിക്രമിച്ച കയറിയ വിദ്യാർത്ഥി സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കട്ടിലിൽ കിടത്തി ക്രൂരമായി മർദ്ദിക്കുന്നതിന്റെയും, ഭീഷണിപ്പെടുത്തി അള്ളാഹു അക്ബർ വിളിക്കാൻ ആവശ്യപ്പെടുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 307, 323, 450, 342, 506 എന്നീവകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇതിന് പുറമേ തെലങ്കാന റാഗിംഗ് നിരോധന നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്.
Comments