ന്യൂഡൽഹി : കേരളത്തിൽ നിന്നുള്ള പോപ്പുലർ ഫ്രണ്ട് നേതാവ് ഇ അബൂബക്കറിനെ എയിംസിലേക്ക് മാറ്റാൻ കോടതി ഉത്തരവ്. എൻഐഎ ഡൽഹി പ്രത്യേക കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 54 ദിവസമായി അബൂബക്കർ തീഹാർ ജയിലിൽ തുടരുകയാണ്. ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി ഇയാൾ നൽകിയ ജാമ്യാപേക്ഷ നിരസിച്ചാണ് ആശുപത്രിയിലേക്ക് മാറ്റാൻ കോടതി ഉത്തരവ് ഇട്ടിരിക്കുന്നത്.
പോലീസ് കസ്റ്റഡിയിൽ ആയതിനാൽ ചികിത്സ മുടങ്ങിയെന്നും, അതിനാൽ ജാമ്യം വേണമെന്നുമായിരുന്നു ആവശ്യം. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു. അപൂർവ്വ അർബുദമായ ഗ്യാസ്ട്രോ ഈസോഫേഷ്യൽ ജങ്ഷൻ അഡിനോകാർസിനോമ ബാധിതനാണ് താൻ എന്നും ഇതിന് പുറമേ മറ്റ് ജീവിത ശൈലി രോഗങ്ങൾ അലട്ടുന്നുണ്ടെന്നും ജാമ്യഹർജിയിൽ പറഞ്ഞിരുന്നു.
ജാമ്യം ആവശ്യപ്പെട്ട് അബൂബക്കർ നേരത്തെ നൽകിയ അപേക്ഷ ഡൽഹി ഹൈക്കോടതിയും തള്ളിയിരുന്നു. ജസ്റ്റിസ് അനൂപ് കുമാർ മെൻഡിരട്ട അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി തള്ളിയത്.
Comments