ജയ്പൂർ : ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചത് . രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്തായിരുന്നു നടപടി. ഇതുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലും പരിശോധനകൾ നടക്കുകയും , നിർണ്ണായകമായ രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതിൽ ഏറെ പ്രാധാന്യമുള്ളതാണ് മിഷൻ 2047 . ഇന്ത്യയിൽ 2047 ഓടെ ഇസ്ലാമിക ശക്തി സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് മിഷൻ 2047 ന്റെ ചുരുക്കം .
ഇതിനായി ദളിതരുടെയും ആദിവാസികളുടെയും സഹായം തേടണമെന്നും പോപ്പുലർ ഫ്രണ്ട് മിഷൻ 2047ൽ പറയുന്നു. ഇതിന്റെ മറ്റ് വിശദാംശങ്ങളും ഇപ്പോൾ ദേശീയ മാദ്ധ്യമം പുറത്ത് വിട്ടിട്ടുണ്ട് . .ദളിതരുടെയും ആദിവാസികളുടെയും സഹായത്തോടെ തെരഞ്ഞെടുപ്പിൽ വിജയിക്കുക, അതുവഴി സർക്കാരിൽ ഇടപെടൽ വർദ്ധിപ്പിക്കാനും തങ്ങളുടെ ആളുകൾക്ക് പ്രധാന ഉത്തരവാദിത്തങ്ങൾ നൽകാനും കഴിയുമെന്ന് രേഖകൾ വ്യക്തമാക്കുന്നു .
സഹരിയ ആദിവാസികളുടെ പ്രദേശമായ ഷിയോപൂരിൽ നിന്നും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായതും ഇത് ശരിവയ്ക്കുന്നു . ഷിയോപൂരിനോട് ചേർന്നുള്ള ദന്തർധ പഞ്ചായത്തിലെ പല സ്ത്രീകളും ഇന്ന് മുസ്ലീം യുവാക്കളുടെ രണ്ടാം ഭാര്യമാരാണ് . അടുത്തിടെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച ഫൂല എന്ന സ്ത്രീയെ വിവാഹം കഴിച്ചിരിക്കുന്നത് പപ്പു പത്താൻ എന്ന യുവാവാണ്. 1600 വോട്ടുകൾക്കാണ് ഫൂല പരാജയപ്പെട്ടത്. ഇന്ന് ഫൂല ആദിവാസിയാണെങ്കിലും ബുർഖ ധരിച്ചാണ് യാത്ര ചെയ്യുന്നത് . ഫൂലയുടെ സഹോദരൻ രാജാറാം ഇവിടെ സർപഞ്ചാണെങ്കിലും , സർപഞ്ചിന്റെ എല്ലാ ജോലികളും നോക്കുന്നത് പപ്പു പത്താനാണ് .
ഈ പ്രദേശത്ത് ആദിവാസികൾക്ക് മാത്രമേ ഭൂമി വാങ്ങാൻ കഴിയൂ. ഫുലയുടെ ഭർത്താവ് പപ്പു ഏത് ഭൂമിയും ഫൂലയുടെ പേരിൽ മാത്രമാണ് വാങ്ങുന്നത് . മുൻ സർപഞ്ച് ഗുഡ്ഡി ബായി ഇപ്പോൾ ഷഹാബുദ്ദീൻ എന്ന യുവാവിനെ രണ്ടാം ഭാര്യയാണ് .
സംസ്ഥാന പാതയിൽ നിന്ന് 15 കിലോമീറ്റർ അകലെ ഷിയോപൂരിൽ നിന്ന് ശിവപുരിയിലേക്കുള്ള വഴിയിൽ കാളി തലൈ എന്നൊരു ഗ്രാമമുണ്ട്. ഹൈവേയുടെ സൈഡിൽ ഒരു വലിയ ഫാം ഹൗസ് ഉണ്ട്. അതിന്റെ ഉടമ സലിമാണ്. സലിമും വിവാഹം ചെയ്തത് ആദിവാസി യുവതിയെയാണ്. ഫാം ഹൗസ് പോലും ഭാര്യയുടെ പേരിലാണ് വാങ്ങിയിരിക്കുന്നത് .
ഇത്തരത്തിൽ ഇസ്ലാം യുവാക്കൾ വിവാഹം കഴിച്ചിരിക്കുന്ന സ്ത്രീകളിൽ പലരും സർപഞ്ചായവരോ , മറ്റ് ഭരണതലത്തിൽ എത്തിയവരോ ആണ് . ഭാര്യമാരിലൂടെ അധികാരത്തിൽ കൈകടത്താൻ ഇവർക്കും കഴിയുന്നുണ്ട്.
ആദിവാസികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഉണ്ടാക്കിയ നിയമമനുസരിച്ച്, ആദിവാസി ഭൂമിയുടെ രജിസ്ട്രി ആദിവാസി ഇതരരുടെ പേരിൽ പാടില്ല. ഇത്തരം വിവാഹങ്ങളിലൂടെ ഭൂമിയും ഈ യുവാക്കൾക്ക് സ്വന്തമാകും.ആദ്യം അടുപ്പം വളർത്തുക, പിന്നെ രണ്ടാം ഭാര്യയെ ഉണ്ടാക്കുക എന്നതാണ് ഇവരുടെ തന്ത്രമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇത്തരത്തിലുള്ള ഒന്നല്ല, 50 ഉദാഹരണങ്ങൾ ഇവിടെ കാണാം. ഗാന്ധി സേവാശ്രമം ഷിയോപൂർ കൺവീനർ ജയ് സിംഗ് ജാദൂൻ പറയുന്നതനുസരിച്ച്, ആദിവാസി പെൺകുട്ടികൾ വളരെ നിഷ്കളങ്കരാണ്, ആരെങ്കിലും അവർക്ക് വള വാങ്ങി നൽകുകയും മംഗളസൂത്രം കെട്ടുകയും ചെയ്താൽ അവർ അത് വിവാഹബന്ധമായി കണക്കാക്കുന്നു. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിനു പിന്നാലെ അറസ്റ്റിലായ അംഗങ്ങൾ തങ്ങൾക് ഷിയോപൂരിനടുത്ത് പരിശീലന കേന്ദ്രം ഉണ്ടായിരുന്നതായി പറഞ്ഞിരുന്നു. ഇവിടെ വച്ചാണ് അംഗങ്ങൾക്ക് ശാരീരിക പരിശീലനം നൽകുന്നത്. രാജ്യത്തെ മറ്റ് സ്ഥലങ്ങളിൽ നിന്ന് പിടികൂടിയ പോപ്പുലർ ഫ്രണ്ടിന്റെ അംഗങ്ങൾ അവർ പതിവായി ഷിയോപൂർ സന്ദർശിക്കാറുണ്ടെന്നും വെളിപ്പെടുത്തി. അവർ ഇവിടെ വളരെ സജീവമാണ്.
ദളിതരുടെയും ആദിവാസികളുടെയും വിശ്വാസം ക്രമേണ നേടേണ്ടതുണ്ടെന്നാണ് പോപ്പുലർ ഫ്രണ്ട് അംഗങ്ങളിൽ നിന്ന് ലഭിച്ച രേഖകൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ വോട്ട് കൊണ്ട് രാജ്യത്ത് ഇസ്ലാമിക ശക്തി നേടാൻ അവർ ആഗ്രഹിക്കുന്നു. ഇവിടെ മുസ്ലീങ്ങളുടെ സ്വാധീനവും സഹാരികളുമായുള്ള അടുപ്പവും വർദ്ധിക്കുന്നതായി ഫീൽഡ് പോലീസ് ഓഫീസർമാരും പറയുന്നു. അതേസമയം മുസ്ലീങ്ങളും സഹരിയകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇതുവരെ പോലീസിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് എഎസ്പി ഷിയോപൂർ സതേന്ദ്ര സിംഗ് തോമർ പറയുന്നു
Comments