ഉറക്കക്കുറവ് നിരവധി പേർ നേരിടുന്ന പ്രശ്‌നമാണ്. അപ്പോൾ ഇതിനുള്ള പ്രതിവിധിയായി തന്റെ ഭാര്യ ഉപദേശിച്ച പരിഹാരമാർഗം പങ്കുവെച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ട്വിറ്ററിൽ നിരവധി പേരാണ് ആനന്ദ് മഹീന്ദ്രയെ ഫോളോ ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഈ ട്വീറ്റും വൈറലായി കഴിഞ്ഞു. നോർവീജിയൻ നയതന്ത്രജ്ഞനായ എറിക് സോൽഹെയ്മിന്റെ ട്വീറ്റ് പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഡോക്ടറുടെ ഒരു പ്രിസ്ക്രിപ്ഷൻ പേജാണ് ട്വീറ്റിലുള്ളത്. ഇവിടെ രോഗിയുടെ പേരിന്റെ സ്ഥാനത്ത് ആനന്ദ് എന്നെഴുതിയിട്ടുണ്ട്. രോഗം ഉറക്കക്കുറവാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചികിത്സാവിധിയായി സൂചിപ്പിച്ചിരിക്കുന്നത് ഇപ്രകാരമായിരുന്നു. ‘നിങ്ങളുടെ ഫോണും കമ്പ്യൂട്ടറും വലിച്ചെറിയുക’. ഈ കുറിപ്പ് നവംബർ ആദ്യവാരമാണ് എറിക് സോൽഹെയിം പങ്കുവെച്ചത്. ഇത് വീണ്ടും റീട്വീറ്റ് ചെയ്ത ആനന്ദ് മഹീന്ദ്ര ഇപ്രകാരം ട്വിറ്ററിൽ കുറിച്ചു.
Looks like you were tweeting this to me, @ErikSolheim ??
By the way, my wife prescribed this for me aeons ago. And she doesn’t even possess a medical degree…😃 https://t.co/UOu5lp54sE— anand mahindra (@anandmahindra) November 15, 2022
”ഇത് കണ്ടിട്ട് എനിക്ക് വേണ്ടി ട്വീറ്റ് ചെയ്തതു പോലെയുണ്ട്. എന്തായാലും എന്റെ ഭാര്യ യുഗങ്ങൾക്ക് മുമ്പേ എനിക്ക് വേണ്ടി പ്രിസ്‌ക്രൈബ് ചെയ്തതാണിത്. ഒരു മെഡിക്കൽ ഡിഗ്രിയും ഇല്ലാതെ തന്നെ അവൾ ഇക്കാര്യം എന്നോട് പറഞ്ഞു. ” ഇതായിരുന്നു ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചത്. ഏറെ ചിരിപടർത്തിയ ഈ ട്വീറ്റ് പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തു. 250 റീട്വീറ്റുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റ് നേടിയത്. പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്രയ്‌ക്ക് ട്വിറ്ററിൽ 9.7 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്.
Comments