കൊൽക്കത്ത: ഡൽഹിയിൽ നടന്ന ശ്രദ്ധാ കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്നും രാജ്യം ഇതുവരെ മുക്തി നേടിയിട്ടില്ല. അത്യധികം പൈശാചികമായി അഫ്താബ് അമീൻ എന്ന യുവാവ് നടത്തിയ കൊലപാതകത്തിന്റെ വിവരങ്ങൾ ദിനംപ്രതി പുറത്തുവരികയാണ്. ഇതിനിടെയാണ് കാമുകിയെ കൊലപ്പെടുത്തിയ മറ്റൊരു യുവാവ് ഇപ്പോൾ ആത്മഹത്യ ചെയ്ത സംഭവം ചർച്ചയാകുന്നത്
പശ്ചിമബംഗാളിലെ സിലിഗുരിയിലാണ് സംഭവം. കാമുകിയെ കൊലപ്പെടുത്തി മണിക്കൂറുകൾക്കുള്ളിൽ യുവാവ് ജീവനൊടുക്കുകയായിരുന്നു. സോഷ്യൽമീഡിയയിൽ ലൈവ് സ്ട്രീം ചെയ്താണ് യുവാവ് ആത്മഹത്യ ചെയ്തത്.
റിയ ബിശ്വാസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം. തുടർന്ന് കാമുകൻ കിരൺ ദേബ്നാഥ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. റിയ വിവാഹിതയായിരുന്നു. എന്നാൽ കിരണിനുമായി യുവതി ബന്ധം തുടർന്നു. രണ്ട് വർഷത്തോളം ഭർത്താവറിയാതെ ബന്ധം പുലർത്തിയെങ്കിലും നാളുകൾ പിന്നിട്ടപ്പോൾ കിരണും റിയയും തമ്മിൽ വഴക്കായി. റിയയ്‌ക്ക് 5 വയസുള്ള കുഞ്ഞുമുണ്ട്.
ഒരു ദിവസം കിരൺ റിയയുടെ വീട്ടിലെത്തി തർക്കമുണ്ടാക്കി. ഇതിനിടെയാണ് പ്രകോപിതനായ കിരൺ ഒരു കത്തിയെടുത്ത് റിയയുടെ കഴുത്തരിഞ്ഞത്. തൽക്ഷണം റിയ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അന്നുരാത്രി അവിടെ നിന്നും ഓടിരക്ഷപ്പെട്ട കിരൺ റെയിൽവേ ട്രാക്കിലെത്തി ഫേസ്ബുക്ക് ലൈവിൽ വന്നു.
”ഞാൻ റിയയെ കൊന്നു. അത് ചെയ്യാൻ പാടില്ലായിരുന്നു. എനിക്കിപ്പോൾ പേടി തോന്നുന്നു. ഇനി ഞാൻ ജീവിക്കേണ്ടതില്ല. ജീവിച്ചാലും ഞാൻ ജയിലിൽ കഴിയേണ്ടി വരും. അതുകൊണ്ട് ജീവനൊടുക്കുന്നു” ഇത്രയും പറഞ്ഞ് അവസാനിപ്പിക്കുമ്പോഴേക്കും കിരൺ ട്രെയിനിന് മുന്നിൽ ചാടിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Comments