ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന എഎപി മന്ത്രി സത്യേന്ദർ ജെയിന് വിവിഐപി പരിഗണന നൽകി തിഹാർ ജയിൽ അധികൃതർ. മന്ത്രിയെ മസാജ് ചെയ്യുന്ന വീഡിയോ ബിജെപി പുറത്തുവിട്ടു.ബിജെപി നേതാവ് ഷെഹസാദ് പൂനെവാലയാണ് ട്വിറ്ററിലൂടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ആം ആദ്മി പാർട്ടിയുടെ യഥാർത്ഥ മുഖമാണ് ഇതിലൂടെ തെളിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജയിലിനുള്ളിൽ മന്ത്രി ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് പാർട്ടി തള്ളിയതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ തലയും കാലും മറ്റും മസാജ് ചെയ്ത് സുഖസൗകര്യങ്ങൾ ഒരുക്കുന്നതായി ഇഡി ദൃശ്യങ്ങൾ സഹിതം കോടതിയെ അറിയിച്ചിരുന്നു. നിർദ്ദിഷ്ട സമയത്തിന് ശേഷവും ജെയിന് കൂട്ടാളികളുമായി സംസാരിച്ചിരുന്നതായും അദ്ദേഹത്തിന് മാത്രമായി പ്രത്യേക ഭക്ഷണം നൽകിയിരുന്നതായും ഇഡി അറിയിച്ചിരുന്നു. മന്ത്രിയുടെ ആഡംബര ജീവിതം സംബന്ധിച്ച് തെളിവുകൾ ഡൽഹി കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെ ജയിൽ സൂപ്രണ്ട് അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്തിരുന്നു.
One more
All rules thrown to the dustbin!
VVIP treatment in jail! Can Kejriwal defend such a Mantri? Should he not be sacked ?
This shows true face of AAP!
Vasooli & VVIP Massage inside Tihar Jail! Tihar is under AAP govt pic.twitter.com/psXFugf7t5
— Shehzad Jai Hind (@Shehzad_Ind) November 19, 2022
പുറത്തുവന്നിരിക്കുന്ന വീഡിയോ പഴയതാണെന്നാണ് തിഹാർ ജയിൽ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. സംഭവത്തിൽ ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിച്ചിരുന്നതായും ജയിൽ അധികൃതർ അറിയിച്ചു. ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. കഴിഞ്ഞ മെയ് 30-നാണ് സത്യേന്ദർ ജെയിൻ അറസ്റ്റിലായത്.
Comments