ബംഗളൂരു: മംഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനുവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി വിവരം. നിരോധിത സംഘനയായ പോപ്പുലർ ഫ്രണ്ടിന്റെ ഒരു നേതാവിനെയാണ് കസ്റ്റഡിയിലെടുത്തത്.
ബണ്ട്വാൾ പാനി സ്വദേശി ഇജാസിനെയാണ് കസ്റ്റഡിയിലെടുത്തത്. പി.എഫ്.ഐ നിരോധനത്തെ തുടർന്ന് അറസ്റ്റിലായ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
നേരത്തെ സ്‌ഫോടനത്തിൽ ഐഎസ് ബന്ധം സ്ഥിരീകരിച്ചിരുന്നു. ഓട്ടോറിക്ഷ പൊട്ടിത്തറെിച്ച് പരിക്കേറ്റ മുഹമ്മദ് ഷാരിഖിന് ഐഎസുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ കണ്ടെടുത്തതായാണ് വിവരം. ഇയാൾ തുംകുരു ഡിവിഷനിലെ റെയിൽവേ ജീവനക്കാരനായ പ്രേംരാജ് ഹുതാഗിയുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് ഭീകരൻ സ്‌ഫോടനം ആസൂത്രണം ചെയ്തിരുന്നന്നെ് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.മംഗളൂരു ഉൾപ്പെടെ കർണാടകയിലെ വിവിധ ഇടങ്ങളിൽ ഭീകരാക്രമണം നടത്താനായിരുന്നു ശ്രമമെന്നാണ് വിവരം.
Comments