പനാജി: കശ്മീർ പണ്ഡിറ്റുകൾക്കേറ്റ ക്രൂരത വിവരിക്കുന്ന കശ്മീർ ഫയൽസ് ചിത്രം ചർച്ചയാക്കി ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം. നടൻ അനുപംഖേർ ചിത്രത്തിന്റെ പ്രദർശനത്തിലും തുടർന്നുള്ള ചർച്ചകളിലും സജീവ പങ്കാളിയായി നിറഞ്ഞുനിന്നു. 53-ാം ചലച്ചിത്രോത്സ വത്തിൽ പ്രദർശിപ്പിക്കുക വഴി ചിത്രം ആഗോള സിനിമാ പ്രവർത്തകരുടേയും നിരൂപക രുടേയും പ്രേക്ഷകരുടേയും ശ്രദ്ധ നേടിയെന്നും അനുപം ഖേർ പറഞ്ഞു.
സിനിമാ സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ പരിശ്രമത്തെ അനുപം ഖേർ പ്രശംസിച്ചു. കഴിഞ്ഞ 38 വർഷമായി താനീ ചലച്ചിത്രോത്സവത്തിന്റെ ഭാഗമാണ്. ലോകസിനിമയുടെ ആഘോഷമാണ് എല്ലാവർഷവും ഗോവയിൽ നടക്കുന്നത്. മുമ്പ് നടന്ന വിവിധ സ്ഥലങ്ങളിലും പിന്നീട് ഗോവയിലും അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം തനത് മുദ്ര പതിപ്പിച്ചു കഴിഞ്ഞു. മികച്ച രീതിയിലാണ് സംഘാടകർ സിനിമാ മേള ഒരുക്കിയിരിക്കുന്ന തെന്നും അനുപം ഖേർ അഭിനന്ദിച്ചു.
1990ലെ കശ്മീരിലെ പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത സംഭവം വിവരിക്കുന്ന സിനിമ 15 കോടി മുതൽ മുടക്കിലാണ് നിർമ്മിച്ചത്. ആഗോള തലത്തിൽ 350 കോടിരൂപയാണ് സിനിമ, പ്രദർശന വരുമാനം നേടിയത്. ഒരേ സമയം റിലീസ് ചെയ്ത രൺബീറിന്റെ ഷംഷേര, ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദ, അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ് എന്നീ സിനിമകളേക്കാൾ ബോക്‌സ് ഓഫീസിൽ കശ്മീർ ഫയൽസ് മുന്നേറി.
Comments