ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെ തലശേരിയിൽ രണ്ട് പേർ കുത്തേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി പാറായി ഡിവൈഎഫ്‌ഐ പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ ജനം ടിവി ക്ക്. ഈ മാസം ഡിവൈഎഫ്‌ഐയുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ പരിപാടിയിൽ കൊളശ്ശേരിയിൽ നടന്ന മനുഷ്യചങ്ങലയിൽ പാറായി ബാബു പങ്കെടുത്തിരുന്നു. ഈ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ കൊലയ്‌ക്ക് പിന്നിൽ ലഹരി മാഫിയയാണെന്ന സിപിഎം വാദം പൊളിയുകയാണ്.
ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പാറായി ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നാലെ ഇയാൾ കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇരിട്ടിയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് നിലവിൽ നാല് പേർ പോലീസ് കസ്റ്റഡിയിലുണ്ട്.
തലശ്ശേരിയിൽ ലഹരി ഇടപാടിന്റെ പേരിൽ സിപിഎം അനുഭാവികൾ തമ്മിൽ ഇന്നലെയാണ് കത്തിക്കുത്ത് നടന്നത്. ഇതിൽ നെട്ടൂർ സ്വദേശികളായ ഖാലിദ്, ഷമീർ എന്നിവർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ജാക്സൺ, ഫർഹാൻ, നവീൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ലഹരി സംഘത്തെ ചോദ്യം ചെയ്യതതിനാണ് സിപിഎം പ്രവർത്തകരായ ഖാലിദിനെയും ഷമീറിനേയും കൊലപ്പെടുത്തിയതെന്നായിരുന്നു സിപിഎം പ്രചരണം. എന്നാലിത് തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
Comments