ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന ആംആദ്മി മന്ത്രി സത്യേന്ദർ ജയിനിന് സൗകര്യങ്ങളൊരുക്കി നൽകാൻ പത്തോളം സേവകർ. സത്യേന്ദർ ജയിൻ കിടക്കുന്ന സെല്ലിലെ തറ തുടയ്‌ക്കുന്നതിന്റെയും കിടക്ക വിരിക്കുന്നതിന്റെയും മറ്റും സിസിടിവി ദൃശ്യങ്ങളാണ് വിവിഐപി പരിഗണനയുടെ തെളിവായി ഒടുവിൽ പുറത്തുവന്നത്.മന്ത്രിയുടെ മുറി ഒരുക്കുക, തറ തുടയ്‌ക്കുക, കിടക്ക വിരിക്കുക, പുറത്ത് നിന്നുള്ള ആഹാരമെത്തിക്കുക, വെള്ളം നൽകുക, വസ്ത്രങ്ങൾ അലക്കുക തുടങ്ങിയ കാര്യങ്ങൾക്കായി പത്തു പേരെ നിയോഗിച്ചിട്ടുണ്ട്. രണ്ട് പേർ അദ്ദേഹത്തിന്റെ സുപ്പർവൈസർമാരാണ്.
വീഡിയോ പുറത്ത് വന്നതോടെ ഡൽഹി സർക്കാർ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സന്ദർശന സമയം കഴിഞ്ഞും ജയിൽ അധികൃതരുമായും സഹതടവുകാരുമായും ചർച്ചകൾ നടത്തുന്നതിന്റെയും മസാജും മറ്റും നൽകുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോയും പുറത്തുവന്നത്.
#WATCH | CCTV video emerges of housekeeping services going on in the cell of jailed Delhi minister and AAP leader Satyendar Jain. Later, he can also be seen interacting with people in his cell. pic.twitter.com/tw17pF5CTQ
— ANI (@ANI) November 27, 2022
സന്ദർശകർക്ക് അനുവദിച്ചിരിക്കുന്ന സമയത്തിന് ശേഷവും മന്ത്രിയുടെ സെല്ലിൽ ആളുകളുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ബിജെപി പുറത്തുവിട്ടിരുന്നു. അതിന് മുൻപ് ജയിലിൽ മസാജ് നൽകുന്നതിന്റെ ദൃശ്യങ്ങളും ബിജെപി ദേശീയ വക്താവ് ഷെഹ്ഷാദ് പൂനാവാല പുറത്തുകൊണ്ടുവന്നിരുന്നു. നട്ടെല്ലിന് രോഗമുള്ള ആളാണെന്നും അതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരമാണ് മസാജ് നൽകിയതെന്നായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം. മകളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് സത്യേന്ദർ ജെയ്ന് മസാജ് ചെയ്തു നൽകുന്നതെന്ന വിവരവും പിന്നീട് പുറത്തുവന്നിരുന്നു.
ജയിലിൽ ജൈനമത പ്രകാരമുള്ള ആഹാരം നൽകുന്നില്ലെന്നും ക്ഷേത്രത്തിൽ പോകാൻ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജെയിൻ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിറ്റേന്ന് സുഭിക്ഷമായി ആഹാരം കഴിക്കുന്ന മന്ത്രിയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഈ സംഭവ വികാസങ്ങൾ നിരീക്ഷിച്ച കോടതി മന്ത്രിയുടെ ഹർജി തള്ളി.
Comments