അലഹബാദ്: കോടതി വളപ്പിനുള്ളിൽ വെച്ച് അഭിഭാഷകരിൽ നിന്ന് കമ്മീഷൻ വാങ്ങിയ ജമേദാറിനെ സസ്‌പെൻഡ് ചെയ്ത് അലഹബാദ് ഹൈക്കോടതി. അരയിൽ ക്യൂആർ കോഡ് ബോർഡും തൂക്കിയാണ് ജമേദാർ കോടതി പരിസരത്ത് കറങ്ങാറുള്ളതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ജമേദാർ കമ്മീഷൻ വാങ്ങാനായി ക്യൂആർ കോഡ് കൊടുക്കുന്നതും അഭിഭാഷകർ സ്‌കാൻ ചെയ്ത് പണം അയക്കുന്നതുമായ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ജമേദാറിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് അജിത് കുമാർ ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദലാലിന് കത്ത് നൽകുകയായിരുന്നു. തുടർന്നാണ് നടപടി. സസ്‌പെൻഷൻ കാലയളവിൽ അദ്ദേഹത്തിന് ഉപജീവന അലവൻസ് നൽകുമെന്നും സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു.
എന്നാൽ അയാൾ മറ്റേതെങ്കിലും തൊഴിലിലോ ഏർപ്പെട്ടിരിക്കരുതെന്നും കോടതിയുടെ നസറത്ത് വിഭാഗത്തിൽ ജോലിയെടുക്കാമെന്നും കോടതി വ്യക്തമാക്കി. സസ്‌പെൻഷൻ കാലയളവിൽ സംസ്ഥാനം വിട്ട് പോകരുതെന്നും മറ്റ് ജോലിയിലും വ്യാപാരത്തിലും ഏർപ്പെട്ടിട്ടില്ലെന്നതിന്റെ സാക്ഷ്യപത്രം സമർപ്പിക്കണമെന്നും ഉത്തരവുണ്ട്.
Comments