തിരുവനന്തപുരം ; ശിക്ഷാ ഇളവ് നൽകി തടവുകാരെ കൂട്ടത്തോടെ മോചിപ്പിക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ . രാഷ്ട്രീയ കുറ്റവാളികൾ ഉൾപ്പെടെയുള്ള തടവുകാരുടെ ശിക്ഷാ കാലാവധി ഇളവു ചെയ്തു വിട്ടയ്ക്കാനുള്ള ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി.കൊലപാതക കേസിൽ ഉൾപ്പെട്ട് 14 വർഷം ശിക്ഷ അനുഭവിക്കാത്ത രാഷ്ട്രീയ കുറ്റവാളികളിൽ ശിക്ഷാ ഇളവു ലഭിക്കില്ലെന്ന 2018ലെ ഉത്തരവിലെ നിർദേശം പുതിയ ഉത്തരവിൽ ഒഴിവാക്കി. ഇതോടെ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പല രാഷ്ട്രീയ തടവുകാർക്കും ശിക്ഷാ ഇളവു ലഭിക്കുന്ന സാഹചര്യം ഉണ്ടാകും
സ്ത്രീകളെയും കുട്ടികളെയും ശാരീരികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയവർ, കള്ളക്കടത്തിനിടെ കൊലപാതകം നടത്തിയവർ, ഡ്യൂട്ടിക്കിടെ സർക്കാർ ജീവനക്കാരെ കൊലപ്പെടുത്തിയവർ, വർഗീയ സംഘർഷങ്ങളുടെ ഭാഗമായി കൊലപാതകം നടത്തി ശിക്ഷ അനുഭവിക്കുന്നവർ, കുട്ടികളെയും സ്ത്രീകളെയും കൊലപ്പെടുത്തിയവർ, 65 വയസ്സിനു മുകളിലുള്ളവരെ കൊലപ്പെടുത്തിയവർ, വാടക കൊലയാളികൾ എന്നിവർക്ക് ശിക്ഷയിൽ ഇളവ് ഉണ്ടാകില്ല .ശിക്ഷയുടെ കാലാവധി കണക്കാക്കി 15 ദിവസം മുതൽ ഒരു വർഷം വരെ ഇളവ് ലഭിക്കും. മറ്റു ജീവപര്യന്തം തടവുകാർക്ക് പരമാവധി ഒരുവർഷം വരെ ഇളവ് അനുവദിക്കാം
നേരത്തെ സര്‍ക്കാര്‍ ശിക്ഷ ഇളവിനായി പരിഗണിക്കപ്പെട്ട പേരുകളില്‍ ടിപി വധക്കേസിലെ പ്രതികളുടെ പേരുകളും കൊലക്കേസ് പ്രതികളുടെ പേരുകളും കടന്നു കൂടിയത് വിവാദമായിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ സർക്കാർ പട്ടിക തിരുത്തുകയായിരുന്നു.
അതേസമയം സർക്കാർ ഇത്തരത്തിൽ പട്ടിക പുറത്തിറക്കുന്നത് വിവിധ കേസുകളിൽ ഉൾപ്പെട്ട് ജയിലുകളിൽ കഴിയുന്ന പാർട്ടി പ്രവർത്തകരെ പുറത്തിറക്കാനാണെന്നതും വ്യക്തമാണ്.
Comments