അഹമ്മദാബാദ്: എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ പോസ്റ്ററിന് മുകളിൽ നൃത്തം ചവിട്ടി വോട്ടർമാർ. അഹമ്മദാബാദിലെ ജമൽപൂരിലാണ് മുസ്ലീം സ്ഥാനാർത്ഥികൾ ഒവൈസിയുടെ പോസ്റ്ററിൽ കയറി നിന്ന് നൃത്തം ചവിട്ടിയത്. അഹമ്മദാബാദിലെ ജമൽപൂർ നിയോജക മണ്ഡലത്തിലാണ് സംഭവം.
മുസ്ലീം ഭൂരിപക്ഷ മേഖലയാണ് ജമൽപൂർ. സാബിർ കാബിർവാലയെ ആണ് ഇവിടെ എഐഎംഐഎം സ്ഥാനാർത്ഥിയായി നിർത്തിയത്. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ഇമ്രാൻ ഖെദവാല വിജയിക്കുകയായിരുന്നു. അന്തിമ ഫല പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലീം വോട്ടർമാർ റോഡിൽ തടിച്ചു കൂടി. തുടർന്ന് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററുകൾ താഴെയിട്ട് അതിന് മുകളിൽ നൃത്തം ചവിട്ടുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ 14 സീറ്റുകളിലേക്ക് ആയിരുന്നു എഐഎംഐഎം സ്ഥാനാർത്ഥികളെ നിർത്തിയത്. ഇതിൽ 12 സ്ഥാനാർത്ഥികളും ഇസ്ലാം മത വിശ്വാസികൾ ആയിരുന്നു. വർഗ്ഗീയ കാർഡ് ഇറക്കിയായിരുന്നു എഐഎംഐഎം പ്രചാരണം നടത്തിയിരുന്നത്. സ്ഥാനാർത്ഥികളെ ഗുജറാത്ത് ജനത നിരസിച്ചതോടെ ഒവൈസിയുടെ വർഗീയ ധ്രുവീകരണ നീക്കത്തിനാണ് തിരിച്ചടിയായത്.
Comments