ബംഗളൂരു: പിതാവിനെ കൊലപ്പെടുത്തി 32 കഷ്ണങ്ങളാക്കി കുഴൽക്കിണറിൽ തള്ളിയ മകൻ അറസ്റ്റിൽ. കർണാടകയിലെ ബഗൽക്കോട്ടിലാണ് സംഭവം. സംഭവത്തിൽ 20-കാരൻ വിത്തല കുലാലിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. 53-കാരനായ പരശുറാം കുലാലി നിത്യവും മദ്യപിച്ചെത്തി മകനായ വിത്തലയെ മർദ്ദിച്ചിരുന്നു. ഇതിൽ പ്രകോപിതനായ വിത്തല ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഇയാളുടെ ഭാര്യയും മൂത്ത മകനും ഇവരുമായി വേർപിരിഞ്ഞാണ് കഴിയുന്നത്.
അരും കൊലയ്‌ക്ക് പിന്നാലെ മൃതദേഹം 32 കഷ്ണങ്ങളാക്കി തുറന്ന് കിടന്നിരുന്ന കുഴൽക്കിണറിൽ തള്ളുകയായിരുന്നു. പ്രതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പോലീസ് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് പരശുറാമിന്റെ ശരീരഭാഗങ്ങൾ കണ്ടെടുത്തത്. അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് വ്യക്തമാക്കി.
Comments