ന്യൂഡൽഹി: പാകിസ്താനിലെ ലാഹോറിലെ നൗലാഖ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗുരുദ്വാര അടച്ചുപൂട്ടിയതിൽ പ്രതിഷേധവുമായി സിഖ് സമുദായം. സിഖ് സമുദായ ഗ്രൂപ്പായ ജഗ് അസ്ര ഗുരു ഓട്ട് (ജാഗോ) യിലെ പ്രവർത്തകർ പാകിസ്താൻ ഹൈക്കമ്മീഷനിലേക്ക് മാർച്ച് ചെയ്യുകയും ഉദ്യോഗസ്ഥർക്ക് മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തു.
ഗുരുദ്വാരയുടെ ഭൂമിയും സ്വത്തുക്കളും ഭൂമാഫിയ കൈക്കലാക്കിയിരിക്കുകയാണ്. ചരിത്ര പ്രധാനമായ ഗുരുദ്വാര തുറന്ന് നൽകണമെന്നും ആവശ്യപ്പെട്ടാണ് തീൻ മൂർത്തി ചൗക്കിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പാക് സർക്കാർ ഗുരുദ്വാരയുടെ താക്കോൽ സിഖ് സമൂഹത്തിനോ പാകിസ്താൻ ഗുരുദ്വാര പ്രതബന്ധക് കമ്മിറ്റിക്കോ കൈമാറണമെന്നും ജാഗോ പാർട്ടി പ്രസിഡന്റ് മഞ്ജിത് സിംഗ് ജികെ പറഞ്ഞു.
ലാഹോറിലെ ഗുരുദ്വാര സംബന്ധിച്ച്, തർക്കങ്ങൾ വളരെ കാലമായി നിലനിൽക്കുന്ന പ്രശ്‌നമാണ്. ഷഹീദ് ഭായ് തരു സിംഗിന്റെ സമാധിയിൽ സിഖു സമുദായത്തിന് വാർഷികം നടത്താൻ അനുവാദം നൽകിയിരുന്നില്ല. ഇസ്ലാമിസ്റ്റിന്റെ സമ്മർദ്ദത്തെ തുടർന്നാണ് സിഖ് സമുദായത്തിന് അനുവാദം നൽകാതിരുന്നത്. രാജ്യവ്യാപകമായി പാക് ഭരണകൂടം മതസ്ഥാപനങ്ങൾ അടച്ചുപൂട്ടുകയാണെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നും മഞ്ജിത് സിംഗ് ആഹ്വാനം ചെയ്തു.
Comments