തിരുവനന്തപുരം : തിരുവനന്തപുരത്ത് പട്ടാപ്പകൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. നന്ദിയോട് സ്വദേശി സിന്ധുവാണ് കൊല്ലപ്പെട്ടത്. പങ്കാളി രാജേഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്. രക്ഷിക്കണേ എന്ന് അലറിക്കരഞ്ഞുകൊണ്ടാണ് സിന്ധു റോഡിലൂടെ ഓടിയത്. എന്നാൽ പുറകേ ചെന്ന് രാജേഷ് വെട്ടുകയായിരുന്നുവെന്ന് കണ്ടുനിന്നവർ പറഞ്ഞു.
രാവിലെ ഒൻപത് മണിയോടെ സംഭവം നടന്നത്. 50 വയസുള്ള സിന്ധുവിനെ രാജേഷ് പുറകേ ചെന്ന് വെട്ടുകയായിരുന്നു. കഴുത്തിനും തലയ്‌ക്കും വെട്ടേറ്റ് റോഡിൽ കിടന്ന സിന്ധുവിനെ നാട്ടുകാരും പോലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
12 വർഷമായി ഇവർ ഒന്നിച്ച് താമസിച്ചുവരികയാണ്. കഴിഞ്ഞ ഒരു മാസമായി അകൽച്ചയിലായിരുന്നു. സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടർന്നാണ് പിന്തുടർന്ന് വന്ന് വെട്ടിയതെന്നാണ് പ്രതി രാജേഷ് പറഞ്ഞത്. പ്രണയം നിഷേധിച്ചതിലുള്ള പകയും സാമ്പത്തിക പ്രശ്‌നങ്ങളും ആസൂത്രിതമായ കൊലപാതകത്തിലെത്തിച്ചത് എന്നാണ് നിഗമനം.
Comments