സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട 23കാരൻ മജിദ്രെസ രഹ്നവാദിനെ തൂക്കിലേറ്റുന്നതിന് മുൻപുള്ള വീഡിയോ പുറത്ത്. തന്നെ ഓർത്ത് ആരും വിഷമിക്കുകയോ, തന്റെ ഖബറിൽ ആരും ഖുറാൻ വായിക്കുകയോ ചെയ്യരുതെന്നാണ് മജിദ്രെസ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മഷാദ് നഗരത്തിൽ വച്ച് മജിദ്രെസയെ പരസ്യമായി തൂക്കിലേറ്റിയത്.
മജിദ്രെസ രണ്ട് സുരക്ഷാ ജീവനക്കാരെ കുത്തിക്കൊല്ലുകയും നാല് പേരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. വധശിക്ഷ നടപ്പാക്കി ദിവസങ്ങൾക്ക് ശേഷമാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. തന്റെ അവസാന ആഗ്രഹം എന്താണെന്നാണ് മജിദ്രെസ വീഡിയോയിൽ പറയുന്നത്. രണ്ട് കണ്ണുകളും മൂടിക്കെട്ടിയാണ് ഇയാൾ നിൽക്കുന്നത്. തൊട്ടടുത്ത് തന്നെയായി മുഖംമൂടി ധരിച്ച് രണ്ട് കാവൽക്കാരും നിൽക്കുന്നതായി വീഡിയോയിൽ കാണാം.
‘ എന്റെ കുഴിമാടത്തിലെത്തി ആരും ദു:ഖം പ്രകടിപ്പിക്കേണ്ടതില്ല. അവിടെ എത്തുന്നവർ ഖുറാൻ വായിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്യരുത്. പകരം നല്ല സംഗീതം വച്ച് ആഘോഷമാക്കണമെന്നും’ മജിദ്രെസ പറയുന്നു. ബെൽജിയൻ പാർലമെന്റ് അംഗവും സാമൂഹിക പ്രവർത്തകയുമായ ദര്യ സഫായിയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Just before he’s hanged on Dec.12 by Iran's regime,they interrogate #MajidrezaRahnavard
His last words:I don't want Quran to be read or prayed on my grave,just celebrate
Sharia law is the reason he’s gone
His verdict:War with AllahOnly because he demonstrated for his rights pic.twitter.com/1uQpYhpGIq
— Darya Safai MP (@SafaiDarya) December 15, 2022
അതേസമയം മജിദ്രെസയ്‌ക്ക് വധശിക്ഷ നൽകിയതിനെതിരെയും ഇറാനിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. പ്രതിഷേധിച്ച ഒരാളെ പരസ്യമായി തൂക്കിലേറ്റിയത് ഇസ്ലാമിക് റിപബ്ലിക്കിലെ നേതാക്കൾ ചെയ്ത ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് ആരോപണം. വധശിക്ഷ നടപ്പാക്കിയതിന് ശേഷം മാത്രമാണ് മജിദ്രെസയുടെ കുടുംബത്തെ വിവരം അറിയിച്ചതെന്നും പ്രതിഷേധക്കാർ പറയുന്നു.
Comments