തിരുവനന്തപുരം: ചായയുടെ ഗുണനിലവാരം മോശമെന്ന് അഭിപ്രായപ്പെട്ട ഗൃഹനാഥനെയും മകനെയും മർദ്ദിച്ച് തട്ടുകടയുടമ. ഭാര്യയുടെ മുന്നിലിട്ടാണ് ഇരുവരെയും തല്ലിച്ചതച്ചത്. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. പുതുക്കുറിച്ചി സ്വദേശികളായ സമീർ, മകൻ പ്ലസ് വൺ വിദ്യാർത്ഥി സഅദാമി എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.
കഴിഞ്ഞ ദിവസമാണ് സംഭവം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമീറിന്റെ ഭാര്യ ആശുപത്രിയിൽ നിന്ന് മടങ്ങവേ ചായ കുടിക്കുന്നതിനായി കഴക്കൂട്ടം ദേശീയപാതയിലെ നാസുമുദ്ദീൻ തട്ടുകടയിലെത്തി. ചായ നൽകിയപ്പോൾ മോശമാണെന്നും മറ്റൊരു ചായ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ചായ നൽ
കില്ലെന്ന മറുപടിയാണ് ചായകടക്കാരൻ നൽകിയത്. ഇതിനെ സമീറും മകനും ചോദ്യം ചെയ്ത് വാക്കേറ്റമുണ്ടായി. തുടർന്ന് ഇരുവരെയും അതിക്രൂരമായി മർദ്ദിക്കുകായിരുന്നു.
ചുണ്ടിന് പരിക്കേറ്റ സമീർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സമീറിന്റെ പരാതിയിൽ കഴക്കൂട്ടം പോലീസ് കേസെടുത്തിട്ടുണ്ട്. തട്ടുകടയുടെ മുൻപിൽ ആംബുലൻസ് നിർത്തിയതിന് ആംബുലൻസ് ഡ്രൈവറെ ചീത്തവിളിക്കുകയും ആംബുലൻസിന്റെ ടയർ കുത്തിക്കീറുകയും ചെയ്തതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
Comments