ഇടുക്കി: ഇടുക്കി കുമളിക്ക് സമീപം ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടം ദുഃഖകരമെന്ന് ഇടുക്കി എംഎൽഎയും മന്ത്രിയുമായ റോഷി അഗസ്റ്റിൻ. ഇടുക്കി ജില്ലാ കളക്ടർക്ക് ഏകോപന ചുമതല നൽകിയതായും മന്ത്രി അറിയിച്ചു.
ഇന്നലെ രാത്രിയിലാണ് കുമളി-കമ്പം റോഡിൽ അപകടമുണ്ടായത്. അപകടത്തിൽ എട്ട് തീർത്ഥാടകർ മരിച്ചു. നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര ദിണ്ഡിക്കൽ ദേശീയ പാതയിലെ പാലത്തിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. മുല്ലപ്പെരിയാറിൽ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെൻ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് ടവേര കാർ വീണത്. ഏഴ് പേർ തൽക്ഷണം മരിച്ചു. ഒരാൾ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്. കുട്ടിയടക്കം പത്ത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
നാഗരാജ് , ദേവദാസ് , ശിവകുമാർ, ചക്കംപെട്ടി സ്വദേശി മുനിയാണ്ടി , മറവപ്പെട്ടി സ്വദേശി കന്നി സ്വാമി , ഷണ്മുഖ സുന്ദരപുരം സ്വദേശി വിനോദ് കുമാർ എന്നിവരാണ് മരിച്ചത്. കുമളി പോലീസും തമിഴ്‌നാട് പോലീസും ഫയർ ഫോഴ്‌സും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി. അമിത വേഗതയോ ഡ്രൈവർ ഉറങ്ങി പോയതോ ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments