പ്രഖ്യാപനം മുതൽക്കെ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് വലിയ തരത്തിലുള്ള പ്രേക്ഷക പ്രസംസയാണ് ലഭിച്ചത്. ഇതോടെ ചിത്രം തിയറ്ററിൽ റിലീസ് ചെയ്യണമെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു. സിനിമ തിയറ്ററിൽ എത്തുമെന്ന് നിർമ്മാതാക്കളും ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഒരുപറ്റം ആൾക്കാർ ‘ചുരുളി’ എന്ന ചിത്രത്തെ ചൂണ്ടിക്കാണിച്ച് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളെ വിമർശിക്കുന്നത് പതിവാണ്. അവർക്കുള്ള മറുപടിയെന്നോണം ലിജോ ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റാണ് ഇപ്പോർ വൈറലാകുന്നത്. നൻപകൽ നേരത്തിന്റെ സെൻസർ സട്ടിഫിക്കറ്റാണ് സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്.
നൻപകൽ നേരത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്ന് ലിജോ ജോസ് പെല്ലിശ്ശേരി വെളിപ്പെടുത്തി. ‘നൻപകൽ നേരത്ത് മയക്കം
ഒരു ക്ലീൻ U ചലച്ചിത്രം. ഇതാ സർക്കാർ സാക്ഷ്യ പത്രം’ എന്ന കുറിപ്പോടു കൂടിയാണ് സംവിധായകൻ സെൻസർ സർട്ടിഫിക്കറ്റ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ സംവിധായകനും നടനുമായ എം.ബി.പത്മകുമാർ കമന്റും ചെയ്തു. ‘ഇത്രക്ക് ബ്രില്ല്യന്റായ ഒരു സിനിമ അടുത്തയിടയൊന്നും ഉണ്ടായിട്ടില്ല. താങ്കൾ ശരിക്കും തിരശ്ശീലയിൽ രചിച്ചത് അല്ലെങ്കിൽ പറയാതെ പറയുന്നത് ആത്മാന്വേഷകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയാണ്, അസ്വാദനത്തിന്റെ ആഴത്തിലുള്ള തലമാണ്’ എന്ന് പത്മകുമാർ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു.
മമ്മൂട്ടി കമ്പനി എന്ന പേരിൽ മമ്മൂട്ടി തന്നെയാണ് നൻപകൽ നേരത്ത് എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർണമായും തമിഴ്നാട്ടിലായിരുന്നു. മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കിയത്. രണ്ട് ഭാഷകളിലെയും പുതിയ താരങ്ങളാണ് അഭിനേതാക്കളായി എത്തിയത്. ഒപ്പം അശോകനും ഒരു പ്രധാന വേഷം ചെയ്യുന്നു. പേരൻപിനും പുഴുവിനും ക്യാമറ ചലിപ്പിച്ച തേനി ഈശ്വരാണ് ഛായാഗ്രഹണം.
Comments