ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം തുടരുമെന്നും തീവ്രാവദത്തോട് സഹിഷ്ണുത പുലർത്തുകയില്ലെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രിതിനിധി രുചിര കാംബോജ് പ്രതികരിച്ചു.
കഴിഞ്ഞ രണ്ട് വർഷമായി ഭീകരതയ്ക്കെതിരെ ഇന്ത്യ ശബ്ദമുയർത്തിക്കൊണ്ടിരിക്കുകയാണ്. ശാന്തിയും സമാധാനവും സമൃദ്ധിയും പ്രാപ്തമാക്കാനാണ് ഇന്ത്യ സംസാരിക്കുന്നത്. തീവ്രവാദം പോലെയുള്ള, മനുഷ്യരാശിയുടെ പൊതുശത്രുവിനെതിരെ ശബ്ദമുയർത്താൻ ഭാരതം ഇതുവരെ മടിച്ചിട്ടില്ലെന്നും രുചിര ഐക്യരാഷ്ട്രസഭയിൽ പറഞ്ഞു.
ഭീകരത ലോകത്തിന് ചർച്ചാവിഷയമാകുന്നതിന് മുമ്പ് തന്നെ അതിർത്തി കടന്നുള്ള ഭീകരത ദശാബ്ദങ്ങളോളം അഭിമുഖീകരിച്ച രാജ്യമാണ് ഇന്ത്യ. ഒരു തെറ്റും ചെയ്യാത്ത നിരവധി പേരുടെ ജീവനുകൾ രാജ്യത്തിന് നഷ്ടപ്പെട്ടു. തീവ്രവാദത്തിനെതിരെ ഞങ്ങൾ ശക്തമായി പോരാടി. അത് തുടരുക തന്നെ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തിമാക്കിയത് പോലെ, ഭീകരത വേരോടെ പിഴുതറുക്കുന്നത് വരെ ഇന്ത്യയ്ക്ക് വിശ്രമമുണ്ടാകില്ലെന്നും രുചിര കാംബോജ് അറിയിച്ചു.
Comments