ലണ്ടൻ: ഗർഭിണി ആയതിനെ തുടർന്ന് ജോലിയിൽ നിന്നും പിരിച്ചുവിട്ട യുവതിയ്‌ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഇംഗ്ലണ്ടിലെ എസെക്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഐഎസ് സർവീസിൽ ജോലി ചെയ്യുന്ന 34-കാരിക്കാണ് ദുരനുഭവം ഉണ്ടായത്. ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ യുവതി ഗർഭിണിയായി എന്ന് ആരോപിച്ചാണ് സ്ഥാപന മേധാവികൾ യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.
2021 മെയ് മാസത്തിലാണ് യുവതി ജോലിയിൽ പ്രവേശിച്ചത്. വൈകാതെ തന്നെ യുവതി ഗർഭിണിയാവുകയായിരുന്നു. മുൻപ് നിരവധി തവണ ഗർഭഛിദ്രം സംഭവിച്ചതിനാൽ ഗർഭാവസ്ഥയിലുള്ള തന്റെ കുഞ്ഞിന്റെ സുരക്ഷയെ മുൻ നിർത്തി യുവതി സ്ഥാപന മേധാവികളെ തന്റെ ആരോഗ്യ അവസ്ഥ അറിയിച്ചു. എന്നാൽ യുവതിയുടെ ആവശ്യം അധികാരികൾ നിഷേധിച്ചു. ഗർഭിണിയാണെന്ന വിവരം അറിഞ്ഞപ്പോൾ അധികാരികൾ തന്നെ ശകാരിച്ചതായും യുവതി പറഞ്ഞു. സ്ത്രീയും അമ്മയുമായ സ്ഥാപന മേധാവി തന്നെ യുവതിയെ കഴിവുകെട്ടവളെന്നും ഒന്നിനും കൊള്ളത്തവളുമായി ചിത്രീകരിച്ചെന്നും യുവതി ആരോപിച്ചു.
തുടർന്ന് പ്രസവാവധി നൽകില്ലെന്നും അതിനുള്ള അർഹത യുവതിയ്‌ക്ക് ഇല്ലെന്നുമാണ് സ്ഥാപന മേധാവി അവഹേളിച്ചതെന്ന് യുവതി വ്യക്തമാക്കി. ഗർഭിണി ആയതിന് ശേഷവും കമ്പനിയിൽ ജീവനക്കാരിയായി നിലനിർത്തുന്നത് വഴി കമ്പനിയ്‌ക്ക് പ്രത്യേക ഗുണങ്ങൾ ഒന്നുമില്ലെന്നായിരുന്നു കമ്പനിയുടെ കണ്ടെത്തൽ. ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് അറിയിച്ച് കൊണ്ട് സ്ഥാപനത്തിന്റെ എച്ച് ആർ മേധാവികൾക്ക് ഇ-മെയിൽ അയച്ചിരുന്നെങ്കിലും അധികാരികൾ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
എന്നൽ ആ കുഞ്ഞിനെ യുവതിയ്‌ക്ക് ഉദരത്തിൽ വെച്ചുതന്നെ നഷ്ടമായി. ഇതിന് പിന്നാലെ യുവതിയുടെ പങ്കാളിയും അവരെ ഉപേക്ഷിച്ചു. ഇതോടെ ആകെ തളർന്ന് പോയ യുവതി പിരിച്ചുവിട്ട സ്ഥാപന മേധാവികൾക്കെതിരെ കോടതിയിൽ പരാതി സമർപ്പിക്കുകയായിരുന്നു. സ്ഥാപനത്തിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച കോടതി യുവതിയ്‌ക്ക് നഷ്ടുപരിഹാരമായി 15 ലക്ഷം രൂപ നൽകാൻ വിധിക്കുകയായിരുന്നു.
Comments