രാജ്യത്തെ പരമോന്നത നേതാവാണ് നരേന്ദ്ര മോദി. 2014-ൽ അധികാരത്തിലേറിയത് മുതൽ അദ്ദേഹം രാജ്യത്തിന്റെ ഉന്നമനത്തിനായി നിരവധി ദേശീയ-അന്തർദേശീയ യാത്രകൾ നടത്താറുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ വൈദ്യസഹായത്തിനായി ഖജനാവിൽ നിന്നും യാതൊരു തുകയും ചെലവാക്കിയിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരം. പൂനെ ആസ്ഥാനമായുളള വിവരാവകാശ പ്രവർത്തകൻ പ്രഫുൽ സർദ നൽകിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നാളിതുവരെ ഖജനാവിൽ നിന്നും യാതൊരു തരത്തിലുളള പണവും വൈദ്യസഹായത്തിന് ഉപയോഗിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
അദ്ദേഹം സ്വന്തം ചെലവിൽ ആരോഗ്യ പരിപാലനം നടത്തുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ബിനോദ് ബിഹാരി പറഞ്ഞത്. ‘ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്’ എന്ന ആരോഗ്യ പരിപാലന യജ്ഞം വെറുമൊരു ആശയം മാത്രമല്ലെന്നും ഇന്ത്യയിലെ 135 കോടി ജനങ്ങൾക്ക് പ്രചോദനം നൽകുന്നതെന്നും പ്രഫുൽ സർദ പറഞ്ഞു.
നികുതിദായകരുടെ പണം പ്രധാനമന്ത്രിയുടെ ഓഫീസിൽ യാതൊരു വിധ സ്വകാര്യ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് സർക്കാരിലുളള വിശ്വാസം വർദ്ധിപ്പിക്കുന്നു. എംപിമാരും എംഎൽഎമാരും ഇേതമാർഗം പിന്തുടരണമെന്നും സ്വന്തം ആരോഗ്യ പരിപാലന ചെലവുകൾ സ്വയം വഹിക്കണമെന്നും പ്രഫുൽ സർദാർ കൂട്ടിച്ചേർത്തു.
നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും പ്രശംസിച്ചത്. ചികിത്സക്കായി നിരവധി തവണ വിദേശരാജ്യങ്ങളിലേക്ക് പോകുന്ന മന്ത്രിമാരും നേതാക്കന്മാരും പ്രധാനമന്ത്രിയെ കണ്ട് പഠിക്കണമെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്ന വാദം.
Comments