കോഴിക്കോട്: കലോത്സവത്തിൽ വിളമ്പുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. പത്ത് ദിവസം വെജിറ്റേറിയൻ ഭക്ഷണം കഴിച്ചാൽ എന്താണ് പ്രശ്‌നമെന്ന് ഷാജി ചോദിച്ചു.
”കൊള്ളാവുന്ന ഭക്ഷണമാണെങ്കിൽ വെജിറ്റേറിയൻ കഴിച്ചാലെന്താണ്. ആകെ നാലഞ്ചുദിവസമല്ലേ യുവജനോത്സവം നടക്കുന്നത്. പഴയിടമെന്ന് പറയുന്നയാള്.., അയാൾ നന്നായി വെജിറ്റേറിയൻ ഭക്ഷണമുണ്ടാക്കും. പേരുകേട്ടയാളാണ്.. ആ ഭക്ഷണം പറ്റുമെങ്കിൽ വാങ്ങി ഞണ്ണീട്ട് പോകണം. അതല്ലാതെ ഉണ്ടാക്കുന്നവന്റെ ട്രൗസർ പൊക്കിനോക്കി ആരാണെന്ന് നോക്കുന്നത് വൃത്തികെട്ട സ്വഭാവമാണ്.” കെഎം ഷാജി പറഞ്ഞു.
കലോത്സവ ഊട്ടുപുരയിലേക്കില്ലെന്ന പഴയിടത്തിന്റെ തീരുമാനത്തിൽ പ്രതികരിച്ച് നേരത്തെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എംവി ജയരാജനും രംഗത്തെത്തിയിരുന്നു. പഴയിടത്തെ ആക്ഷേപിച്ചത് കപട പുരോഗമവാദികളും വർഗീയവൈതാളികളുമാണെന്നായിരുന്നു ജയരാജന്റെ പ്രതികരണം.
Comments