ഡൽഹി: ജഹാംഗീർപുരി പ്രദേശത്ത് നിന്നും ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത രണ്ട് ഭീകരർക്ക് 2022 ജൂലൈയിൽ നടന്ന കലാപത്തിൽ പങ്ക്. കലാപം നടന്നിരുന്ന സമയങ്ങളിൽ ഇവർ ജഹാംഗീർപുരി പ്രദേശത്ത് ഒളിച്ചു തമാസിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഭീകരരുടെ ഒളിത്താവളം എവിടെ ആയിരുന്നുവെന്നും ആരാണ് ഇവർക്ക് സഹായം നൽകിയിരുന്നതെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിൽ താമസിക്കുന്ന ജഗ്ജിത് സിംഗ് എന്ന ജഗ്ഗ (29), ഡൽഹിയിലെ ജഹാംഗീർപുരിയിൽ താമസിക്കുന്ന നൗഷാദ് (56) എന്നിവരെയാണ് ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ജഹാംഗീർപുരിയിൽ നടത്തിയ റെയ്ഡിലാണ് ഇരു ഭീകരരും പിടിയിലായത്. ഇവരിൽ നിന്ന് ആയുധങ്ങളും ഗ്രനേഡുകളും കണ്ടെടുത്തു. തീവ്രവാദ സംഘടനകളുടെ മുകളിലുള്ളവരുടെ നിർദ്ദേശ പ്രകാരം രണ്ട് പ്രതികളും ഒരാളുടെ കഴുത്ത് അറുത്തതായും ഉദ്യോഗസ്ഥർ കണ്ടെത്തി. ശേഷം, മൃതദേഹം പല കഷ്ണങ്ങളാക്കി മുറിച്ച് ഭൽസ്വ ഡയറി പ്രദേശത്ത് എറിഞ്ഞു. സംശയാസ്പദമായ തരത്തിൽ രണ്ട് പേർ ഫ്ലാറ്റിൽ കഴിയുന്നു എന്ന് രഹസ്യ സന്ദേശം ലഭിച്ചതിനെ തുടർന്ന് വളരെ ആസൂത്രിതമായി നടത്തിയ തിരച്ചിലിലാണ് ഭീകരർ പിടിയിലായത്.
പ്രതികൾ ലക്ഷ്യമിട്ടുള്ള കൊലപാതകം നടത്തിയിട്ടുണ്ടെന്നും ഭീകര പ്രവർത്തനത്തിന്റെ ബ്ലൂപ്രിന്റ് ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ ഡൽഹി പട്യാല ഹൗസ് കോടതി 14 ദിവസത്തെ പോലീസ് റിമാൻഡിലേക്ക് അയച്ചു. പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ഹർക്കത്തുൽ അൻസാറുമായി ഇവർക്ക് ബന്ധമുണ്ട്. കൂടാതെ, പ്രതിയായ ജഗ്ജിത് നിലവിൽ കാനഡയിലുള്ള അർഷ്ദീപ് ദല്ലയുമായി ബന്ധപ്പെട്ടിരുന്നു. ഖാലിസ്ഥാൻ ടൈഗർ ഫോഴ്സുമായി (കെടിഎഫ്) ബന്ധപ്പെട്ടയാളാണ് അർഷ്ദീപ് ദല്ല.
Comments