റായ്പൂർ : സുഖ്മ- ബിജാപൂർ ആക്രമണകേസിൽ മുഖ്യ പ്രതിയായ വനിത കമ്മ്യൂണിസ്റ്റ് ഭീകരവാദിയെ എൻ ഐഎ അറസ്റ്റ് ചെയ്തു. എൻഐഎ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരുന്ന കമല എന്നറിയപ്പെടുന്ന മദ്കം ഉങ്കിയാണ് അറസ്റ്റിലായത്. കമ്മ്യൂണിസ്റ്റ് ഭീകരവാദിയെ ജഗദൽപൂരിലുള്ള എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കി.
2021-ൽ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് ഭീകരർ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയിരുന്നു. സംഭവത്തിൽ 22- ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമാവുകയും 30-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യം ഛത്തിസ്ഗഡ് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നിട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
ബിജാപൂരിലെ ബോപ്പാവ പട്ടണത്തിൽ നിന്നാണ് ഭീകരവാദിയെ എൻഐഎ കസ്റ്റഡിയിലെടുത്തത്. ഭീകരവാദ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വനിത ഭീകരവാദിയെ പിടികൂടിയതെന്ന് എൻഐഎ വക്താക്കൾ പറഞ്ഞു.
Comments