ന്യൂഡൽഹി : ലോക് സഭയിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ സ്പീക്കർക്ക് അവകാശലംഘന നോട്ടീസ് നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും വ്യവസായി ഗൗതം അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചും രാഹുലിന്റെ ആരോപണങ്ങൾ വലിയവിവാദമായിരുന്നു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പ്രധാനമന്ത്രിക്കെതിരേ ഇതിനോടകം തന്നെ നിരവധി ബിജെപി നേതാക്കൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
അതേസമയം പ്രധാനമന്ത്രി ലോക്‌സഭാ അംഗമെന്നിരിക്കെ അദ്ദേഹത്തിനെതിരെയുള്ള ഈ പ്രസ്താവനകൾ തെറ്റിദ്ധാരണാജനകവും അപകീർത്തികരവും മര്യാദയില്ലാത്തതും പാർലമെന്ററി വിരുദ്ധവും മാന്യമല്ലാത്തതും കുറ്റകരവുമാണെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്ക് അയച്ച കത്തിൽ ദുബെ പറഞ്ഞു.
രാഹുൽ ഗാന്ധി ഡോക്യുമെന്ററി തെളിവുകൾ നൽകുമെന്ന് സഭയിൽ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രസ്താവനകളെ ശരിവെക്കുന്ന രേഖയൊന്നും സമർപ്പിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ആക്ഷേപിക്കുക എന്നതിലുപരി ഡോക്യുമെന്ററി തെളിവുകളുടെ അഭാവത്തിൽ സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് കോൺഗ്രസ് എംപി നടത്തിയതെന്നും ദുബെ കൂട്ടിച്ചേർത്തു. അവകാശ ലംഘനത്തിനും സഭയെ അവഹേളിച്ചതിനും രാഹുൽ ഗാന്ധിക്കെതിരെ ഉടൻ നടപടിയെടുക്കാൻ അഭ്യർത്ഥിക്കുന്നുവെന്നും കത്തിൽ പറയുന്നു.
Comments