ന്യൂഡൽഹി: വിവാഹ സൽകാരത്തിനിടെ പ്ലേറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സംഗീത ബാൻഡിലെ അംഗങ്ങളുടെ അടിയേറ്റ് കാറ്ററിംഗ് ജീവനക്കാരന് ദാരുണാന്ത്യം. ഡൽഹി സ്വദേശി സന്ദീപ് സിംഗാണ് മരിച്ചത്. പ്രശാന്ത് നഗറിലാണ് സംഭവം.
വിവാഹ ചടങ്ങിൽ സംഗീത പരിപാടി അവതരിപ്പാക്കാനെത്തിയ ഡിജെ ഉൾപ്പെടെയുള്ള മ്യൂസിക് ബാൻഡ് അംഗങ്ങൾ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനായി പ്ലേറ്റ് വേണമെന്ന് സംഘം സന്ദീപ് സിംഗിനോട് ആവശ്യപ്പെട്ടു. പാത്രങ്ങൾ കഴുകി കൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ ലഭ്യമാക്കുമെന്നുമാണ് സന്ദീപ് നൽകിയ മറുപടി. തുടർന്ന് ദേഷ്യം പിടിച്ച രണ്ട് പേർ മ്യൂസിക് ബാൻഡ് അംഗങ്ങൾ സന്ദീപിനെ പ്ലാസ്റ്റിക് കുട്ട കൊണ്ടടിച്ചു. തുടർന്ന് ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. നാലംഗ സംഘമാണ് സന്ദീപിനെ ആക്രമിച്ചതെന്നും ഇതിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി. ഒളിവിൽ പോയവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും അന്വേഷണ സംഘം പറഞ്ഞു.
Comments