ടെഹ്‌റാൻ: ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപന ദിനത്തിൽ ഇറാൻ പ്രസിഡന്റിന്റെ അഭിസംബോധന ഹാക്ക് ചെയ്ത് പ്രതിഷേധം. ഔദ്യോഗിക ചാനലായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിൽ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി നടത്തിയ പ്രസംഗമാണ് ഹാക്ക് ചെയ്തത്. മുഖംമൂടി ധരിച്ചെത്തിയ ഒരാൾ ഇസ്ലാമിക ഭരണകൂടത്തിനും പരമോന്നത നേതാവിനും മരണം നേരുന്ന വീഡിയോയാണ് പകരം ടിവിയിൽ പ്രത്യക്ഷപ്പെട്ടത്.
ഡെത്ത് ടു ഇസ്ലാമിക് റിപ്പബ്ലിക്, ഡെത്ത് ടു ഖമേനി എന്നായിരുന്നു സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട മുഖംമൂടി ധാരി വിളിച്ച മുദ്രാവാക്യം. ഇദാദത്ത് ഇ അലി എന്ന ഹാക്കർ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. ഇദാദത്ത് ഇ അലി ഹാക്കർ ഗ്രൂപ്പ് മുൻപും പലവട്ടം ഔദ്യോഗിക ചാനൽ ഹാക്ക് ചെയ്തിട്ടുണ്ട്. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ടായിരുന്നു ഹാക്കിംഗ് മുൻപും നടന്നത്.
The Islamic Republic of Iran Broadcasting was hacked today while broadcasting mass murderer Ebrahim Raisi's speech during the regime’s anniversary “celebrations”
The hackers put up the slogan "Death to Khamenei”
👏 #IranRevoIution
pic.twitter.com/s5wb4xKBEB— Emily Schrader – אמילי שריידר امیلی شریدر (@emilykschrader) February 11, 2023
2022 സെപ്റ്റംബർ 16 നാണ് മത പോലീസിന്റെ മർദ്ദനത്തെ തുടർന്ന് മാഹ്‌സ അമിനി എന്ന യുവതി കൊല്ലപ്പെടുന്നത്. ഹിജാബ് തലയിൽ ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. തുടർന്ന് ഭരണകൂടത്തിനെതിരെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയായിരുന്നു. അന്താരാഷ്‌ട്ര വേദികൾ അടക്കം ഇറാനിയൻ ജനകീയ പ്രക്ഷോഭ ഇടങ്ങളായി മാറി.
Comments