ശ്രീനഗർ : ജമ്മുകശ്മീരിലെ കുപ്വാരയിൽ ഭീകരനെ വധിച്ച് സുരക്ഷ സേന. അതിർത്തിയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നതിനിടയിലാണ് ഭീകരനെ സേന വെടിവച്ച് കൊലപ്പെടുത്തിയത്. സമാനരീതിയിൽ കഴിഞ്ഞ ദിവസവും സുരക്ഷ സേനയുമായി ഭീകര സംഘത്തിന്റെ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത സേനകൾ നുഴഞ്ഞുകയറ്റ സംഘത്തിന് നേരെ വെടിയുതിർത്തിരുന്നു.
കുപ്വാരയിലെ സെയ്ദപോര ഫോർവേഡ് ഏരിയയിൽ ആയിരുന്നു ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഭീകരർക്കായുളള തിരച്ചിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കുപ്വാര പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ സേന ഓപ്പറേഷൻ ആരംഭിച്ചതെന്ന് കശ്മീർ സോൺ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു
അതേസമയം, കഴിഞ്ഞമാസം കശ്മീരിലെ ബാദ്ഗാമിലും സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ 2 ലഷ്‌കർ ഇ ടി ഭീകരർ കൊല്ലപ്പെട്ടിരുന്നു. നഗരത്തിലെ ജില്ലാ കോടതിക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. നിരോധിത ഭീകര സംഘടനയായ ലഷ്‌കർ ഇടിയുമായി ബന്ധമുള്ള പുൽവാമയിലെ അർബാസ് മിർ, ഷാഹിദ് ഷെയ്ഖ് എന്നിവരാണ് ഭീകരരെന്ന് കശ്മീർ സോൺ പോലീസ് തിരിച്ചറിഞ്ഞിരുന്നു.
Comments