ലഖ്‌നൗ : ആഗോള നിക്ഷേപ ഉച്ചക്കോടിയിലൂടെ ഉത്തർപ്രദേശിലെ അസംഗഡ്, രാംപൂർ, ലഖിംപൂർ ഖേരി എന്നീ ജില്ലകളിൽ നിക്ഷേപം നടത്തുന്നതുമായി ബനധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ നിക്ഷേപ നിർേദശങ്ങൾ സംസ്ഥാന സർക്കാരിന് ലഭിച്ചുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. 33.50 ലക്ഷം കോടി രൂപയുടെ നിക്ഷേപ നിർദേശങ്ങളാണ് ആഗോള നിക്ഷേപ ഉച്ചക്കോടിയിൽ ലഭിച്ചത്. ഇത് യാഥാർത്ഥ്യമായാൽ സംസ്ഥാനത്ത് 93 ലക്ഷം തൊഴിൽ സാധ്യതകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ലഖ്‌നൗവിൽ നടന്ന ത്രിദിന ആഗോള നിക്ഷേപ ഉച്ചക്കോടിയുടെ നേട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. അസംഗഡിൽ 2,214 കോടി രൂപയുടെയും, രാമംപൂരിൽ 4,757 കോടി , ലഖിംപൂർ ഖേരിയിൽ 42,960 കോടി രൂപയുടെയും നിക്ഷേപ നിർദേശങ്ങളാണ് സർക്കാരിന് ലഭിച്ചത്. യുഎസ് സ്ഥപനമായ ഇംപീരിയ ഇന്നോവേഷൻ ഇൻവെസ്റ്റ് ഗ്രൂപ്പ് അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും വിദ്യാഭ്യാസ മേഖലയിലും നിക്ഷേപം നടത്താൻ തയ്യാറാണെന്ന് അറിയിച്ചു.
അസംഗഡ്, രാംപൂർ, ലഖിംപൂർ ഖേരി എന്നീ ജില്ലകളിലുൾപ്പെടെ സംസ്ഥാനത്തലുടനീളമുള്ള റോഡുകളുടെ വികസനം, അടിസ്ഥാന സൗകര്യങ്ങൾ, വൈദ്യുതി, ജലവിതരണം തുടങ്ങിയവ മെച്ചപ്പെടുത്തിയതിന്റെ അംഗീകാരവും യോഗി സർക്കാരിനുണ്ട്. ആഗോള നിക്ഷേപക ഉച്ചക്കോടി ഫെബ്രുവരി 10-ന് ആരംഭിച്ച് ഫെബ്രുവരി 12-ന് സമാപിച്ചിരുന്നു.
Comments