വാഗമൺ : വാഗാലാൻഡ് ഹോട്ടലിൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗവും പൊലീസും ചേർന്ന് ഹോട്ടൽ പൂട്ടിച്ചു. വെള്ളിയാഴ്ച രാവിലെ കോഴിക്കോട്ടുനിന്നുള്ള വിദ്യാര്‍ഥികളുടെ സംഘം ഹോട്ടലിലെത്തിയിരുന്നു.അവർക്കാണ് മുട്ടക്കറിയില്‍നിന്ന് പുഴുവിനെ കിട്ടിയത്. വിനോദയാത്ര സംഘത്തിലെ രണ്ടുപേര്‍ക്ക് മുട്ടക്കറിയില്‍നിന്ന് പുഴുവിനെ കിട്ടി. ഇതോടെ മറ്റുചില കുട്ടികള്‍ക്ക് ഛര്‍ദിയുമുണ്ടായി. ഇതോടെ ബഹളംകൂട്ടിയ വിദ്യാർത്ഥികൾ അധികൃതരെ പരാതി അറിയിക്കുകയുമായിരുന്നു. ഈ വിദ്യാര്‍ഥികളെ ഹോട്ടലുടമയും തൊഴിലാളികളും മര്‍ദിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം സൂക്ഷിച്ചതിന് വാഗാലാന്‍ഡ് ഹോട്ടല്‍ പലതവണ നടപടി നേരിട്ടുണ്ട് . ഒരുമാസം മുന്‍പും അധികൃതര്‍ ഹോട്ടല്‍ അടപ്പിച്ചിരുന്നു.പിന്നീട് തുറന്നുപ്രവര്‍ത്തിച്ചെങ്കിലും പഴയപടി തന്നെ ഭക്ഷണം വിളമ്പിയെന്നാണ് വ്യക്തമാകുന്നത് .ഹോട്ടലിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
Comments