ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നൽകുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ശനിയാഴ്ച തന്നെ നൽകുമെന്നാണ് പ്രഖ്യാപനം. ജൂണിലെ 16,982 കോടി രൂപ നഷ്ടപരിഹാര കുടിശ്ശികയാണ് കേന്ദ്രസർക്കാർ നൽകുക. ശനിയാഴ്ച നടന്ന 49-ാം ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
നിർദിഷ്ട തുക നഷ്ടപരിഹാര ഫണ്ടിൽ നിന്നും എടുക്കാനില്ല. അതിനാൽ കേന്ദ്രസർക്കാരിന്റെ സ്വന്തം പോക്കറ്റിൽ നിന്നാണ് തുക അനുവദിക്കുന്നതെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. അതേസമയം ഈ തുക ഭാവിയിൽ പിരിക്കുന്ന സെസ്സിൽ നിന്ന് ഈടാക്കുമെന്നും അവർ അറിയിച്ചു.
ഇതുകൂടാതെ ചില വസ്തുക്കളിന്മേലുള്ള ജിഎസ്ടി നിരക്ക് കുറയ്‌ക്കാനും പലതിന്റെയും മേൽ ചുമത്തിയ ജിഎസ്ടി ഒഴിവാക്കാനും യോഗത്തിൽ ധാരണയായി. ലിക്വിഡ് ജാഗ്ഗറിയുടെ നികുതി (18 %) ഒഴിവാക്കി. മുൻകൂട്ടി പാക്ക് ചെയ്ത് ലേബൽ ചെയ്ത് വരുന്ന ശർക്കര പാനിക്ക് 5 ശതമാനം ജിഎസ്ടി ചുമത്തുന്നതാണ്. പെൻസിൽ ഷാർപ്‌നെറുകളുടെ ജിഎസ്ടി 18ൽ നിന്ന് 12 ആക്കിയും കുറച്ചിട്ടുണ്ട്.
Comments