ന്യൂഡൽഹി : ഇന്ത്യയിൽ ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കാൻ ഒരുങ്ങുകയാണെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനുമുള്ള ചെലവ് വളരെ കൂടുതലാണെന്നും അദ്ദേഹം പരാമർശിച്ചു. വിദ്യാഭ്യാസത്തിന്റെ ചെലവ് ഗണ്യമായി കുറയ്‌ക്കുകയും കൂടുതൽ പ്രവേശനം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ചൈന, ഇന്ത്യ, റഷ്യ, പാകിസ്താൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങി എട്ട് അംഗരാജ്യങ്ങൾ ഉൾപ്പെടുന്ന സ്ഥിരം അന്തർ-ഗവൺമെന്റൽ അന്തർദേശീയ സംഘടനയാണ് എസ്സിഒ.
ഡിജിറ്റൽ സർവകലാശാല പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി ഒന്നിലധകം കാര്യങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ചടങ്ങിൽ സൂചിപ്പിച്ചു. വിദ്യാഭ്യാസത്തിൽ ഒന്നിലധകം എൻട്രി, എക്‌സിറ്റ് പോയിന്റുകൾ നടപ്പിലാക്കും. അതായത് കോഴ്‌സുകളിൽ ചേരുവാനും പിന്മാറാനുമുള്ള അവസരം നൽകും. രാജ്യത്ത് പൊതു വിദ്യാഭ്യാസം, നൈപുണ്യ വിദ്യാഭ്യാസം എന്നീ നിലകളിലെ ഉയർച്ചയാണ് ലക്ഷ്യമിടുന്നത്.
Comments