ഷില്ലോങ്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയിലും നാഗാലാന്റിലും പരസ്യപ്രചരണം ഇന്ന് അവസാനിക്കും. നാളെ നിശബ്ദ പ്രചരണം. അവസാനഘട്ടതോട് അനുബന്ധിച്ച് രണ്ട് സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി പ്രചരണത്തിന് എത്തിയിരുന്നു. പ്രചരണപരിപാടിയിൽ മോദി പ്രതിപക്ഷത്തെ കടന്നാക്രമിച്ചു.
മേഘാലയയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. എന്നാൽ നാഗാലാന്റിൽ ബിജെപിക്ക് വിജയം ഉറപ്പാണ്. നാഗാലാന്റിൽ എന്‍ഡിപിപി–ബിജെപി സഖ്യത്തിന് തന്നെയാണ് മുന്‍തൂക്കം ലഭിക്കുന്നത്. കോൺഗ്രസ് ദയനീയമായി പരാജയപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
മേഘാലയിലെ പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ലെന്നും കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 3,419 പോളിങ് ബൂത്തുകളാണുള്ളത്. മേഘാലയയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസത്തിൽ രീവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ എക്സിറ്റ് പോളുകള്‍ നിരോധിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്.
ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളിൽ രണ്ടെണ്ണമാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയും നാഗാലാന്റും. ഫെബ്രുവരി 27-നാണ് ഇവിടെ തിരഞ്ഞെടുപ്പ്. മാർച്ച് രണ്ടിന് ഫലം പ്രഖ്യാപിക്കും.
Comments