ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന് മേഘാലയയുടെയും നാഗാലാൻഡിന്റെിലെയും സംസ്‌കാരത്തിന്റെയും കരകൗശലത്തിന്റെയും പ്രതീകങ്ങൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മേഘാലയിലും നാഗാലാന്റിലും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന സ്റ്റോളുകളും ഉപഹാരങ്ങളുമാണ് ഷോൾസിന് അദ്ദേഹം ഉപഹാരമായി സമ്മാനിച്ചത്.
PM Narendra Modi gifted symbols of Meghalaya & Nagaland’s culture & craftsmanship to German Chancellor Olaf Scholz.
The designs used in Meghalaya stoles were highly symbolic and held great significance in the tribe's culture and tradition. pic.twitter.com/8xq18KR0Pe
— ANI (@ANI) February 25, 2023
മോദി ഷോൾസിന് സമ്മാനിച്ച മേഘാലയയിൽ നിന്നുള്ള സ്റ്റോളിന് വലിയ ചരിത്രപരമായ പ്രാധാന്യമാണ് ഉള്ളത്. ഈ സ്റ്റോളുകൾ ആദ്യകാലത്ത് നെയ്‌തെടുത്തിരുന്നത് ജയന്തിയ രാജകുടുംബത്തിന് വേണ്ടിയായിരുന്നു. സ്റ്റോളുകൾ അവർ അധികാരത്തിന്റെയും പദവിയുടെയും പ്രതീകമായി കണക്കാക്കിയിരുന്നതിനാൽ ഔദ്യോഗിക ചടങ്ങുകളിലും ഉത്സവവേളകളിലുമാണ് അവ ധരിക്കുന്നത്. രാജാക്കന്മാർ മറ്റ് ഭരണാധികാരികൾക്ക് ബഹുമാനാർത്ഥം ഈ സ്റ്റോളുകൾ സമ്മാനിക്കാറുണ്ടായിരുന്നു.
നാഗാലാൻഡിലെ ഗോത്രവർഗ്ഗങ്ങളുടെ വസ്ത്രകലയുടെ സവിശേഷമായ ഒരു രൂപമാണ് നാഗ ഷാളുകൾ. ഉപയോഗിക്കുന്ന നിറങ്ങളാലും സങ്കീർണ്ണമായ രൂപകല്പനയുടെ പേരിലും പരമ്പരാഗത നെയ്‌ത്തു വിദ്യകളുടെ അടിസ്ഥാനത്തിലും പേരുകേട്ടവയാണ് ഈ ഷാളുകൾ. ഷാൾ വെറുമൊരു തുണിക്കഷണം മാത്രമല്ല, ജീവചൈതന്യമുള്ള ആത്മാവാണെന്നാണ് നാഗന്മാർ വിശ്വസിക്കുന്നത്. കോട്ടൺ, സിൽക്ക്, കമ്പിളി തുടങ്ങിയ പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കളിൽ നിന്നാണ് അവ നിർമ്മിക്കുന്നത്.
അതേസമയം ഒലാഫ് ഷോൾസിന്റെയും പ്രധാനമന്ത്രിയുടെയും കൂട്കാഴ്‌ച്ചയിൽ റഷ്യ-യുക്രെയ്ൻ യുദ്ധം ചർച്ചയായി. യുദ്ധം അവസാനിപ്പിച്ച് ആഗോള സമാധാനം വീണ്ടെടുക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പ്രതിസന്ധി പരിഹരിക്കണമെന്ന് രാജ്യം നിർബന്ധം പിടിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. സമാധാനം വീണ്ടെടുക്കുന്നതിനായി എന്ത് നയതന്ത്ര നീക്കത്തിനും ഭാരതം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്ൻ പ്രതിസന്ധി, വ്യാപാരം, നിക്ഷേപം, കാലാവസ്ഥ വ്യതിയാനം തുടങ്ങി നിരവധി വിഷയങ്ങൾ ഷോൾസിന്റെ ദ്വിദിന സന്ദർശനത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. കൊറോണ മഹാമാരിയും യുക്രെയ്ൻ പ്രതിസന്ധിയും വികസ്വര രാജ്യങ്ങളെ പ്രതികൂലമായാണ് ബാധിച്ചതെന്ന് നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാൻ സംയുക്തമായുള്ള പരിശ്രമമാണ് വേണ്ടെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറെ അഭിമാനകരമായ ജി20 അദ്ധ്യക്ഷ പദവി അലങ്കരിക്കുന്ന അവസരത്തിൽ ലോകത്തിൽ തന്നെ ബൃഹത്തായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കും. വലിയ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലാണ് പദവിയേറ്റെടുത്തത്. എന്നാൽ മികച്ച രീതിയിൽ ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇന്ത്യയ്‌ക്ക് സാധിക്കുമെന്ന് വിശ്വാസമുണ്ട്- ഷോൾസ് പറഞ്ഞു.
Comments