ഭോപ്പാൽ: ശക്തമായമഴയും കൊടുംങ്കാറ്റും മൂലം മദ്ധ്യപ്രദേശിൽ വ്യാപക വിളനാശം. കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിതമായ മാറ്റമാണ് കർഷകരെ ചതിച്ചത്. കാലാവസ്ഥ കർഷകർക്ക് പ്രതികൂലമായതോടെ ദുരിതബാധിതരുടെ സർവ്വേ നടത്താൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉത്തരവിട്ടു. ഭോപ്പാൽ, സെഹോർ, റെയ്‌സൻ, വിദിഷ എന്നിവിടങ്ങളിലെ ഗോതമ്പ് കൃഷിയാണ് നശിച്ചത്.
ഹോളിക്ക് ശേഷം വിളവെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു കർഷകർ. എന്നാൽ കാലാവസ്ഥയിലുണ്ടായ ദ്രുതഗതിയിലുള്ള ഈ മാറ്റം സംസ്ഥാനത്ത് മറ്റ് വിളകളുടെ നാശത്തിനും വഴിവെച്ചു. കർഷകർക്ക് 90- ശതമാനത്തോളം നാശനഷ്ടം ഉണ്ടായെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.
Comments