ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഇൻഫ്‌ളുവൻസ ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തു. ഹരിയാന, കർണാടക സംസ്ഥാനങ്ങളിൽ ഓരോരുത്തരും വീതമാണ് മരിച്ചത്. എച്ച്3എൻ2 വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഇൻഫ്‌ളുവൻസ.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 90 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എച്ച്1എൻ1 വൈറസ് ബാധയുടെ എട്ട് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘ഹോങ്കോംഗ് ഫ്‌ളൂ’ എന്നും പേരുള്ള എച്ച്3എൻ വൈറസ് ബാധ രാജ്യത്ത് വർദ്ധിക്കുകയാണ്. കൊറോണയ്‌ക്ക് സമാന ലക്ഷണങ്ങളാണ് ഇതും പ്രകടമാക്കുന്നത്.
മറ്റ് ഇൻഫ്‌ളുവൻസ വൈറസുകളെ അപേക്ഷിച്ച് കുടുതൽ ലക്ഷണങ്ങൾ കാണിക്കുന്നത് എച്ച്3എൻ2 വൈറസ് ആണെന്ന് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റേണൽ മെഡിസിൻ തലവൻ സതീഷ് കൗൾ അറിയിച്ചിരുന്നു. ഇത് പുതിയ വകഭേദമല്ലെന്നും ഹോങ്കോംഗിൽ വൻതോതിൽ രോഗബാധയ്‌ക്ക് കാരണമായത് എച്ച്3എൻ2 വൈറസ് ആയിരുന്നുവെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
Comments