എറണാകുളം: ബ്രഹ്‌മപുരം വിഷയത്തിൽ ന്യായീകരണവുമായി മന്ത്രി പി. രാജീവ്. ആരോഗ്യപ്രശ്നങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ അദ്ധ്യക്ഷതയിൽ വിഷയം ചർച്ച ചെയ്യാനുള്ള യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. ഉറവിട മാലിന്യ സംസ്‌കരണമാണ് സർക്കാർ ലക്ഷ്യംവെക്കുന്നതെന്നും അത് സ്വിച്ചിട്ടപോലെ നടപ്പിലാക്കാൻ സാധിക്കില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അനാവശ്യമായി ഭീതിപരത്തരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്‌ക്കൽ അന്തിമ ഘട്ടത്തിലേക്ക് അടുക്കുന്നതായും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെ വെല്ലുവിളിയായത്. ഇതിന് പരിഹാരമായി എസ്‌കവേറ്റർ/ മണ്ണുമാന്തികൾ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികൾ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പു ചെയ്താണ് പുക പൂർണമായും നിയന്ത്രണ വിധേയമാക്കുന്നത്. ഏറെ ശ്രമകരമായ ഈ ഉദ്യമവും ഇപ്പോൾ അവസാന ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
23 ഫയർ യൂണിറ്റുകളും, 32 എസ്‌കവേറ്റർ/ജെ.സി.ബികളും മൂന്ന് ഹൈ പ്രഷർ പമ്പുകളുമാണ് നിലവിൽ പുക അണയ്‌ക്കുന്നതിനായി ഉപയോഗിക്കുന്നത്. 170 അഗ്‌നിശമന സേനാംഗങ്ങളും, 32 എക്‌സ്‌കവേറ്റർ ഓപ്പറേറ്റർമാരും, 11 നേവി ഉദ്യോഗസ്ഥരും, സിയാലിലെ 4 പേരും, ബി.പി.സി.എല്ലിലെ 6 പേരും, 71 സിവിൽ ഡിഫൻസ് അംഗങ്ങളും, 30 കൊച്ചി കോർപ്പറേഷൻ ജീവനക്കാരും ഉദ്യോഗസ്ഥരും, 20 ഹോം ഗാർഡുകളുമാണ് തീയണ
Comments