ന്യൂഡൽഹി: ഇന്ത്യൻ സ്റ്റാർട്ടപ്പ് മേധാവികളുമായി ചർച്ച നടത്തി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. സിലിക്കൺവാലി ബാങ്കിന്റെ തകർച്ച സ്റ്റാർട്ടപ്പുകളെ ബാധിച്ചത് കണക്കിലെടുത്താണ് വീഡിയോ കോൺഫറൻസിംഗ് മുഖാന്തരരം ചർച്ച നടത്തിയത്. 450 ൽ അധികം സ്റ്റാർട്ടപ്പ് മേധാവികൾ യോഗത്തിൽ പങ്കെടുത്തു. സിലിക്കൺവാലി ബാങ്ക് പ്രതിസന്ധിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര സർക്കാർ എല്ലാവിധ സഹായങ്ങളും സ്റ്റാർട്ടപ്പുകൾക്ക് നൽകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തിലേക്ക് മാറാൻ യോഗത്തിൽ മന്ത്രി സ്റ്റാർട്ട് മേധാവികളോട് നിർദ്ദേശിച്ചു. ഇതുവഴി ഭാവിയിൽ നേരിട്ടേക്കാവുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്നും ഇന്ത്യൻ ബാങ്കിംഗ് സൃംഖല മറ്റുള്ളവയെക്കാളും സുദൃഢമാണെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. 60 ഓളം ഇന്ത്യൻ സ്റ്റാർട്ടപ്പ കമ്പനികൾക്കാണ് നേരിട്ട് സിലിക്കൺ വാലി ബാങ്കുമായി ബന്ധമുള്ളത്.
ബാങ്കിന്റെ തകർച്ച ഇന്ത്യൻ ഐടി രംഗത്തെ പിന്നോട്ടടിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സാധാരണക്കാരിൽ ഉപരി സമ്പന്നർക്കും സ്റ്റാർട്ടപ്പുകൾക്കുമാണ് എസ് വിജിയിൽ നിക്ഷേപമുണ്ടായിരുന്നത്. വൻ നിക്ഷേപങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപ തുക പൂർണമായും തിരികെ കിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
Comments