പാലക്കാട്: തരൂരിൽ യുവമോർച്ച പ്രവർത്തകർക്ക് നേരെ ഉണ്ടായ സിപിഎം ആക്രമണത്തിൽ ഏഴ് പേർ അറസ്റ്റിൽ. സിപിഎം തരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.മിഥുൻ, അത്തിപ്പൊറ്റ എൽസി സെക്രട്ടറി വേലായുധൻ, മുൻ ഏരിയാ കമ്മറ്റി അംഗം വി.ഗോപാലകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ സന്തോഷ്, മഹേഷ്, ഏരിയ കമ്മറ്റി അംഗം മുഹമ്മദ് ഹനീഫ്, എരിമയൂർ പഞ്ചായത്ത് അംഗം കെ.അൻഷിഫ് എന്നിവരാണ് അറസ്റ്റിലായത്.
യുവമോർച്ച പ്രവർത്തകൻ കാമാക്ഷിയമ്മൻ കോവിൽപ്പാവടിയിൽ വിഷ്ണു, അമ്മ പാർവ്വതി, അയൽവാസിയും ബിജെപി പ്രവർത്തകനുമായ ദിനേശ് എന്നിവർക്കാണ് സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം പരിക്കേറ്റത്. വിവരം അറിഞ്ഞ് സംഘർഷം പരിഹരിക്കാനെത്തിയ പോലീസുകാരനും പരിക്കേറ്റിരുന്നു. യുവമോർച്ച പ്രവർത്തകർ ആക്രമിക്കപ്പെട്ടതിന് പിന്നാലെ സിപിഎം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ ഇവരെ ഏരിയ കമ്മറ്റി അംഗം മുഹമ്മദ് ഹനീഫ്, എരിമയൂർ പഞ്ചായത്ത് അംഗം കെ. അൻഷിഫ് എന്നിവരുടെ നേതൃത്വത്തിലൂള്ള സംഘം പോലീസ് സ്‌റ്റേഷൻ ആക്രമിച്ച് ഇറക്കിക്കൊണ്ട് പോകുകയായിരുന്നു.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സിപിഎം നേതാക്കൾ ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. മിഥുന്റെ നേതൃത്വത്തിലുള്ള സംഘം വിഷ്ണുവിനെ വീട്ടിൽ കയറി വെട്ടുകയായിരുന്നു. ഇത് തടയാൻ എത്തിയ അമ്മയെയും ഇവർ ആക്രമിച്ചു. ബഹളം കേട്ട് എത്തിയ ദിനേശിനെയും പ്രവർത്തകർ വെട്ടി വീഴ്‌ത്തുകയായിരുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ
Comments