ചണ്ഡീഗഢ്: ഖാലിസ്ഥാൻ ഭീകരനും വാരിസ് ദേ പഞ്ചാബ് തലവനുമായ അമൃത്പാൽ സിംഗ് ഒളിവിൽ തുടരുന്നു. പഞ്ചാബിൽ സംസ്ഥാന വ്യാപകമായി നടത്തിയ തിരച്ചിലിൽ അമൃത്പാൽ സംഘത്തിലെ 78 പേരെ അറസ്റ്റ് ചെയ്തുവെന്നും അമൃത്പാൽ സിംഗ് ഇപ്പോഴും ഒളിവിൽ കഴിയുകയാണെന്നുമാണ് റിപ്പോർട്ട്.
ഇതിനിടെ അമൃത് പാലിനെ പിടികൂടിയെന്ന വ്യാജ വാർത്തകളും പുറത്തുവന്നിരുന്നു. ഇതോടെ വ്യാജപ്രചാരണം തടയുന്നതിനായി സംസ്ഥാനത്ത് ഇന്റനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. അമൃത്പാൽ സംഘത്തിലെ ആറ് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നീണ്ട തിരച്ചിലൊനൊടുവിലാണ് അമൃത്പാലിന്റെ 78 അനുയായികളെ പിടികൂടിയത്.
കൊലപാതകശ്രമം, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, പൊതുപ്രവർത്തകരുടെ കൃത്യ നിർവഹണത്തിന് തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളാണ് അമൃത്പാലിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളെ കണ്ടെത്തുന്നതിന് കർശന പരിശോധനകൾ സംസ്ഥാനത്ത് നടക്കുകയാണ്.
Comments