തിരുവനന്തപുരം: രാഹുലിന്റെ അയോഗ്യത കോരളത്തിലെ കോൺഗ്രസ്- സിപിഎം സഖ്യത്തിന് വഴിവെച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ. ഇതിന്റെ നേർസാക്ഷ്യമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവന. രാഹുലിന് വേണ്ടി തെരുവിലിറങ്ങും എന്നാണ് എംവി ഗോവിന്ദൻ പറഞ്ഞത്. വരുന്ന ഉപതിരഞ്ഞെടുപ്പിൽ വയനാട്ടിൽ ഒരുമിച്ചു മത്സരിക്കാൻ ഇരുവരും തയ്യാറാകണമെന്നും കെയസുരേന്ദ്രൻ ആവഷ്യപ്പെട്ടു.
ബിജെപിക്കെതിരെയും പ്രധാനമന്ത്രക്കുമെതിരെ അഴിമതിക്കാർ ഒന്നിച്ചെന്നും സർക്കാരിന്റെ ഒത്താശയോടെയാണ് കോൺഗ്രസുകാർ കേരളത്തിൽ അഴിഞ്ഞാടുകയാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. കോൺഗ്രസിന്റെത് അക്രമസമരങ്ങളാണെന്നും ഇത് ജനജീവിതത്തെ ബാധിക്കുന്നു എന്നും. അദ്ദേഹം വിമർശിച്ചു. കോഴിക്കോട് റെയിൽവെ സ്റ്റേഷനിലേക്ക് ആക്രമണം അഴിച്ചുവിട്ട കോൺഗ്രസ് ഗുണ്ടകൾ യാത്രക്കാരുടെ സുരക്ഷയ്‌ക്ക് വലിയ ഭീഷണിയാണ് ഉയർത്തുകയാണ്. പ്രധാനമന്ത്രിയുടെ ചിത്രം വലിച്ചുകീറുകയും ആർപിഎഫുകാരെ ആക്രമിക്കുകയും ചെയ്ത കോൺഗ്രസ് രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാക്കൾ കലാപാഹ്വാനം നടത്തുന്ന പോസ്റ്റുകൾ സാമൂഹ്യമാദ്ധ്യങ്ങൾ പോസ്റ്റ് ചെയ്ത് വെല്ലുവിളിക്കുകയാണ്. സിപിഎമ്മിന്റെ സഖ്യകക്ഷിയായതു കൊണ്ടാണോ പൊലീസ് കോൺഗ്രസിന്റെ അഴിഞ്ഞാട്ടത്തിനെതിരെ നടപടിയെടുക്കാത്തതെന്ന് മുഖ്യമന്ത്രി പറയണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ കോടതികൾക്ക് വിശ്വാസതയില്ലെന്നാണ് കോൺഗ്രസ് ഇപ്പോൾ പറയുന്നത്. ഇലക്ഷൻ കമ്മീഷനിൽ വിശ്വാസമില്ല, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വിശ്വാസമില്ല ഇപ്പോൾ കോടതിയിലും വിശ്വാസമില്ല കെ.സുരേന്ദ്രൻ പരിഹസിച്ചു. ജനങ്ങൾക്ക് കോൺഗ്രസിൽ വിശ്വാസമില്ലാതായി എന്ന് കോൺഗ്രസ് നേതാക്കൾ മനസിലാക്കണം.
Comments