ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണം വർധിപ്പിക്കുമെന്ന് രാജ്നാഥ് സിംഗ്. ഇൻഡോ-ആഫ്രിക്കൻ മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും പരസ്പര സഹകരണത്തോടെ ശേഷി വർധിപ്പിക്കുന്നതിനും ആഫ്രിക്കൻ രാജ്യങ്ങളോട് ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ-ആഫ്രിക്ക ആർമി ചീഫ്സ് കോൺക്ലേവിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആഫ്രിക്കൻ സുഹൃദ് രാജ്യങ്ങളുടെ പ്രതിരോധമായ ആവശ്യങ്ങൾ മാത്രമല്ല സാമൂഹികവും വികസന പരവുമായ ആവശ്യങ്ങളും പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഇന്ത്യ പിന്തുണ നൽകും. ഒരു രാജ്യത്തിന്റെ പുരോഗതിയുടെ മുഴുവൻ സാധ്യതകളും അതിന്റെ സുരക്ഷ ഉറപ്പാക്കുമ്പോൾ മാത്രമാണ് സാക്ഷാത്കരിക്കുന്നത്.
സാമ്പത്തിക വളർച്ചയും സാമൂഹിക വികസനവും ഉറപ്പാക്കുന്നതിന് സായുധ സേനയുടെ കഴിവ് വർധിപ്പിക്കും. പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഇന്ത്യ പിന്തുണ നൽകും. ഒരു രാജ്യത്തിന്റെ പുരോഗതിയുടെ മുഴുവൻ സാധ്യതകളും അതിന്റെ സുരക്ഷ ഉറപ്പാക്കുമ്പോൾ മാത്രമാണ് സാക്ഷാത്കരിക്കുന്നത്. ഇന്ത്യ ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള സംയുക്ത സൈനിക അഭ്യാസങ്ങൾ സായുധ സേനകൾക്ക് പരസ്പരം പഠിക്കാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും അവസരമൊരുക്കും. അയൽക്കാരെന്ന നിലയിൽ സമുദ്ര സുരക്ഷയിലും ഹൈഡ്രോഗ്രഫിയിലും തീവ്രവാദത്തെ പ്രതിരോധിക്കുന്നതിലുമുള്ള സഹകരണം മേഖലയിലെ സമാധാനത്തിനും സമൃദ്ധിക്കും അത്യന്താപേക്ഷിത ഘടകമാണ്.’-രാജ് നാഥ് സിംഗ് പറഞ്ഞു.
കഴിഞ്ഞ ദിവസം പുനെയിൽ നടന്ന രണ്ടാം ആഫ്രിക്ക-ഇന്ത്യ സംയുക്ത സൈനിക അഭ്യാസമായ ‘അഫിൻഡെക്‌സിന്റെ’ ഭാഗമായിട്ടാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, 31 ആഫ്രിക്കൻ രാജ്യങ്ങളിലെ മേധാവികളും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
Comments