തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ടിക്കറ്റ് വരുമാനത്തിൽ ചരിത്രനേട്ടം കൈവരിച്ച് ദക്ഷിണ റെയിൽവെ. 6345 കോടി രൂപയാണ് ടിക്കറ്റ് ഇനത്തിൽ മാത്രം റെയിൽവെയുടെ വരുമാനം. യാത്രക്കാരുടെ എണ്ണം 33.9 കോടിൽ നിന്നും 64 കോടിയായി ഉയർന്നു. 2019-2020 ലായിരുന്നു ഇതിന് മുൻപ് റെക്കോർഡ് വരുമാനം സ്വന്തമാക്കിയത്. അന്ന് 5225 കോടിയായിരുന്ന നേടിയത്. 2021-22 സാമ്പത്തിക വർഷത്തിൽ 3539.77 കോടിയായിരുന്നു റെയിൽവെയുടെ വരുമാനം.
കഴിഞ്ഞ സാമ്പത്തിക വർഷം ദക്ഷിണ റെയിൽവെയുടെ ആകെ വരുമാനം 10703 കോടി രൂപയാണ്. ചരക്ക് ഗതാഗത ഇനത്തിൽ 3637. 86 കോടിയാണ് ലഭിച്ചത്. 30 ശതമാനം വർദ്ധനവാണ് മുൻവർഷത്തെ അപേക്ഷിച്ച് ഉണ്ടായത്. 37.94 ദശലക്ഷം ടൺ ചരക്ക് നീക്കമാണ് ദക്ഷിണ റെയിൽവേ നടത്തിയത്. പെട്രോളിയം, ഭക്ഷ്യ വസ്തുക്കൾ, ഓട്ടോമൊബൈൽ ഉത്പന്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.
ദക്ഷിണ റെയിൽവെയിലെ 92 ശതമാനം ട്രെയിനുകൾക്കും സമയക്ലിപ്തത പാലിക്കാൻ സാധിച്ചു. 53 ശതമാനം ഇന്റർലോക്കിംഗും ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റിയതോടെ ട്രെയിനുകൾക്ക് കൃത്യസമയം പാലിച്ചക്കാൻ സാധിച്ചത്. കഴിഞ്ഞ വർഷം കാര്യമായ അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.
Comments