ആലപ്പുഴ : വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായ സിപിഎം നേതാവായ അദ്ധ്യപകൻ എസ് ശ്രീജിത്തിനെ സഹായിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് നാല് സിപിഎം നേതാക്കൾക്ക് പാർട്ടിയുടെ കാരണം കാണിയ്ക്കൽ നോട്ടീസ്. അദ്ധ്യാപകനും ചെട്ടികുളങ്ങര ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനും സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി യോഗം സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് നാല് പാർട്ടി നേതാക്കൾക്ക് കാരണം കാണിയ്ക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ഒരു ഏരിയാ കമ്മിറ്റി അംഗം, ാെരു വനിത ജനപ്രതിനിധി, ഒരു ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഒരു ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഒരു ലോക്കൽ കമ്മിറ്റിയംഗം എന്നിവർക്കാണ് കാരണം കാണിയ്ക്കൽ നോ്ട്ടീസ് നൽകിയിരിക്കുന്നത്.
വിദ്യാർത്ഥിനികളോടുള്ള മോശം പെരുമാറ്റത്തിന് പിന്നാലെ നാല് വിദ്യാർത്ഥിനികൾ സ്കൂൾ മാനേജ്മെന്റിന് പരാതി നൽകിയിരുന്നു. എന്നാൽ ഗൗരവമേറിയ വിഷയമായിരുന്നിട്ട് കൂടി അധികൃതർ പോലീസിൽ പരാതി നൽകാൻ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് വിദ്യാർത്ഥികൽ ജില്ല പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾ ജില്ല പോലീസ് മേധാവിയ്ക്ക് പരാതി നൽകുകയായിരുന്നു. അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയെങ്കിലും ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു. പിന്നീട് മറ്റൊരു പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുന്നപ്ര പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന പ്രതി കഴിഞ്ഞ ദിവസമായിരുന്നു ജാമ്യത്തിലിറങ്ങിയത്.
ആദ്യം അറസ്റ്റ് നടന്നപ്പോൾ പാർട്ടി നേതൃത്വത്തോട് ആലേചിക്കാതെ ഇടപെടുകയും പരാതിക്കാരെ സ്വാധീനിക്കുന്നതിനുള്ള ശ്രമം നടന്നുവെന്നതിന്റെ പശ്ചാത്തലത്തിലാണ് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരിക്കുന്നത്. വിഷയത്തിൽ നടപടി സ്വീകരിക്കാതിരിക്കാനുള്ള കാരണമുണ്ടെങ്കിൽ വ്യക്തമാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസാണ് നൽകിയിരിക്കുന്നത്. പരാതിക്കാരുടെ വീട്ടിലെത്തിയ പ്രാദേശിക നേതാക്കന്മാർ അവരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്താൻ ശ്രമിച്ചിരുന്നതായും ആരോപണം ഉയർന്നിരുന്നു.
Comments