വൃത്തിഹീനമായ പരിസരത്ത് താമസിക്കുന്നതും മലിനമായ വായു ശ്വസിക്കുന്നതും ഓർമ്മക്കുറവിന്റെ ലക്ഷണമായ
ഡിമെൻഷ്യയ്‌ക്ക് കാരണമാകും. ബ്രിട്ടീഷ് മെഡിക്കൽ അസോസിയഷനിലെ വിദഗ്ധർ നടത്തിയ പഠനത്തിലാണ് വിവരം പുറത്ത് വന്നത്.
നൈട്രജൻ ഡയോക്‌സൈഡ്, നൈട്രജൻ ഓക്‌സൈഡ് എന്നിവ വായുവിലൂടെ ശ്വാസകോശത്തിൽ എത്തുന്നതിലൂടെ
ഡിമെൻഷ്യയ്‌ക്കുള്ള സാധ്യത വർദ്ധിക്കുമെന്നാണ് പഠനം. ലോകത്ത് 57 ദശലക്ഷത്തിലധികം ആളുകളാണ് ഡിമെൻഷ്യ ബാധിച്ച് ചികിത്സയിലിരിക്കുന്നത്. എന്നാൽ ഡിമെൻഷ്യയുടെ ആരംഭം കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള പ്രതിവിധികൾ വളരെ കുറവാണ്.
അന്തരീഷ മലിനീകരണം ,വായു മലിനീകരണം, പരിസര മലിനീകരണം എന്നിവയും മുതിർന്നവരിലെ ഡിമെൻഷ്യ കേസുകളും തമ്മിൽ ബന്ധമുള്ള 51 പഠനങ്ങളാണ് വിദഗ്ധർ നടത്തിയത്. മാലിന്യത്തിലെ സൂഷ്മ കണികകളിൽ നിന്ന് പോലും അണുക്കൾ ശ്വാസകോശത്തിലെത്തുന്നു. ഇത് ക്രമേണ മനുഷ്യന് ദോഷകരമായി ബാധിക്കും. വായുമലിനീകരണത്തിലൂടെ ഡിമെൻഷ്യയുടെ പിടിപ്പെടാനുള്ള സാധ്യത 17 ശതമാനമാണ്.
ഈ കണ്ടെത്തലുകൾക്ക് ജാഗ്രത നൽകേണ്ടത് വളരെ പ്രാധാന്യമേറിയ കാര്യമാണ്. വായുമലിനീകരണം നിയന്ത്രിക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ഗവേഷകരുടെ കണ്ടെത്തലുകൾ മുന്നറിയിപ്പ് നൽകുന്നു.
Comments