തിരുവനന്തപുരം: കേരളത്തിലെ സാക്ഷരതാ മിഷൻ പരീക്ഷയിൽ ഒന്നാംസ്ഥാനം നേടിയത് തമിഴ്‌നാട് സ്വദേശിനിയായ 108 കാരി കമലക്കണ്ണി. തമിഴ്, മലയാളം എന്നീ ഭാഷകളിൽ നടത്തിയ പരീക്ഷയിലാണ് മികച്ച വിജയം കൈവരിച്ച് കമലക്കണ്ണി ശ്രദ്ധേ നേടിയത്. നിരവധിപേരാണ് അപൂർവ നേട്ടം കൈവരിച്ച കമലക്കണ്ണിയെ പ്രശംസിച്ച് രംഗത്തുവന്നത്.
തമിഴ്‌നാട്ടിലെ തേനിയിൽ നിന്ന് വണ്ടൻമേട്ടിലെത്തിയ കമലക്കണ്ണി തന്റെ ജീവിത സാഹചര്യങ്ങൾ മൂലം ഏലം ഫാക്ടറിയിൽ ജോലിയ്‌ക്ക് പോവുകയായിരുന്നു. തുടർന്ന് അവർക്ക് പഠനം തുടരാൻ കഴിഞ്ഞില്ല. കുടുംബത്തിന് വേണ്ടി 80 വർഷത്തോളം അവർ ജോലി ചെയ്തു. എന്നാൽ വർഷങ്ങൾക്ക് ശേഷം പഠിക്കാൻ വീണ്ടും അവസരം ലഭിച്ച കമലക്കണ്ണി എല്ലാവർക്കും മാതൃകയായി മികച്ച വിജയം നേടുകയായിരുന്നു. സാക്ഷരതാ പരീക്ഷയിൽ 100 ൽ 97 മാർക്കാണ് കമലക്കണ്ണി കരസ്ഥമാക്കിയത്.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) സർവേ പ്രകാരം ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. 96.2 ശതമാനമാണ് സാക്ഷരതാ നിരക്ക്.
Comments